തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി വരുന്ന ഏതെങ്കിലും സ്ഥലത്ത് വായ്പയെടുക്കുന്നതിനു തടസ്സമുണ്ടാകില്ലെന്ന് സഹകരണ രജിസ്ട്രേഷന് മന്ത്രി വിഎന്‍ വാസവന്.
കെ റെയില്‍ വരുന്നയിടത്തെ ഭൂമി ഏറ്റെടുക്കുന്നതാണ് ബാങ്കുകള്‍ക്ക് സുരക്ഷിതം. ഭൂമി ഏറ്റെടുക്കുന്ന സാഹചര്യത്തില്‍ ബാങ്കിന്റെ കടം തീര്‍ത്ത ശേഷം മാത്രമായിരിക്കും ഉടമയ്ക്കു പണം നല്‍കുകയെന്നും അദ്ദേഹം അറിയിച്ചു.
ഭൂമിയുടെ യഥാര്‍ഥ വിലയുടെ നാലിരട്ടിയാണ് സില്‍വര്‍ലൈന്‍ പ്രതിഫലമായി നല്‍കുന്നത്. സര്‍വേ നടത്തിയ ഭൂമി ഈടാക്കി വായ്പ നല്കുന്ന കാര്യത്തില്‍ രണ്ടിടത്താണ് പരാതി ഉയര്‍ന്നത്.
ഒരെണ്ണം യുഡിഎഫ് ഭരിക്കുന്ന മാടപ്പള്ളി സഹകരണ ബാങ്കില്‍ നിന്നാണ്. അവിടെ ബോധപൂര്‍വം രാഷ്ട്രീയമായാണ് വായ്പ നല്‍കില്ലെന്നു പറഞ്ഞത്.
തെറ്റിദ്ധാരണയുടെ പുറത്താണ് മറ്റൊരിടത്ത് ലോണ്‍ നല്‍കാതിരുന്നത്. ബാങ്കുകാരോടു പറഞ്ഞപ്പോള്‍ അവര്‍ക്ക് കാര്യം ബോധ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Also Read –
പ്രതികരിക്കാൻ ഇവിടെ എഴുതുക