പാലക്കാട്: ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് വീട്ടിൽ എ.ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 3 പ്രതികൾ കൂടി അറസ്റ്റിൽ.
പാലക്കാട് കുന്നംപുറം സ്വദേശി അഷ്ഫാക്ക് (23), ശംഖുവാരത്തോട് പള്ളി ഇമാം കാഞ്ഞിരപ്പുഴ അക്കിയംപാടം സദാം ഹുസൈൻ (30), കാവിൽപ്പാട് കല്ലംപറമ്പിൽ അഷ്റഫ് (29) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. 3 പേരും ഗൂഢാലോചനയിൽ പങ്കാളികളാണെന്നു പൊലീസ് പറഞ്ഞു.
ഇതോടെ കേസിൽ അറസ്റ്റിലായവർ ഏഴായി. കഴിഞ്ഞ ദിവസം അറസ്റ്റിലായ 4 പേരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കൊലപാതകസംഘം ശ്രീനിവാസനെ ലക്ഷ്യമിടുന്നതിനു മുൻപു മറ്റു 2 പേരെ വധിക്കാൻ ശ്രമം നടത്തിയതിന്റെ വിശദാംശങ്ങൾ പൊലീസിനു ലഭിച്ചതായി എഡിജിപി വിജയ് സാഖറെ അറിയിച്ചു. ഇതു പരാജയപ്പെട്ടതോടെയാണു സംഘം ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്.
എലപ്പുള്ളി നോമ്പിക്കോടു വച്ച് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയ പോപ്പുലർ ഫ്രണ്ട് നേതാവ് എ.സുബൈറിന്റെ കൊലപാതകത്തിനു പ്രതികാരമായാണ് പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് മുൻ ഭാരവാഹി ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണു കണ്ടെത്തൽ.
ലീഗിന്റെ ധാരണ രാഹുൽ ഗാന്ധിയുമായാണ്, അത് തൽക്കാലം തെറ്റിക്കില്ല; ഇ.പി.ജയരാജന് ലീഗിനെ പുകഴ്ത്തിയത് ആശയക്കുഴപ്പമുണ്ടാക്കാനെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി
പാലക്കാട് ശംഖുവാരമേട് സ്വദേശികളായ മുഹമ്മദ് ബിലാൽ (22), മുഹമ്മദ് റിസ്വാൻ (20), ശംഖുവാരത്തോട് സ്വദേശി റിയാസുദീൻ (35), പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് താഴെമുരളി സ്വദേശി സഹദ് (22) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
ഇവരുമായി നടത്തിയ തെളിവെടുപ്പിൽ കൊലപാതകസംഘം ഉപയോഗിച്ചതെന്നു കരുതുന്ന വാഹനങ്ങളും മുഖ്യപ്രതിയുടെ മൊബൈൽ ഫോണും കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക