ആലപ്പുഴ: മുന്‍ മന്ത്രി ജി സുധാകരനെ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവാക്കിയേക്കും.ഇത് സംബന്ധിച്ച തീരുമാനം ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ ഉണ്ടായേക്കും.
കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് ഇന്ന് ജില്ലാകമ്മിറ്റി യോഗം ചേരുന്നത്.
ജില്ലാ സെക്രട്ടറിയേറ്റ് തെരഞ്ഞെടുപ്പാണ് പ്രധാന അജണ്ടയെങ്കിലും ജി സുധാകരനുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍, യു പ്രതിഭ എംഎല്‍എയുടെ സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങളെകുറിച്ചുള്ള വിശദീകരണം തുടങ്ങിയവയും ചര്‍ച്ചയായേക്കും
പ്രായപരിധി കര്‍ശനമാക്കിയതിനെ തുടര്‍ന്ന് മേല്‍ക്കമ്മറ്റികളില്‍ നിന്ന് ഒഴിവായ ജി സുധാകരന് ആലപ്പുഴ ജില്ല ഡിസി ബ്രാഞ്ച് കമ്മറ്റിയിലാണ് പ്രവര്‍ത്തിക്കുക.
നേരത്തെ ബ്രാഞ്ച് കമ്മറ്റിയിലേക്ക് പ്രവര്‍ത്തിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.
വെള്ളിയാഴ്ച ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സുധാകരന്റെ ഘടകം സംബന്ധിച്ച തീരുമാനമെടുത്തത്.
സംസ്ഥാന കമ്മറ്റിയില്‍ നിന്നാണ് കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ സുധാകരന് വിടവാങ്ങിയത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും ജി സുധാകരന് വിട്ടുനിന്നിരുന്നു.
ആരോഗ്യപ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് സിപിഐഎം ആലപ്പുഴ ജില്ല സെക്രട്ടറിക്ക് സുധാകരന് കത്ത് നല്‍കിയിരുന്നു.
സുധാകരന് പകരം പ്രതിനിധിയായി ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ മഹേന്ദ്രനെ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയായി ഉള്‍പ്പെടുത്തിയിരുന്നു.
ഇതിന് പുറമേ ജില്ലാ കേന്ദ്രത്തില്‍ തുടങ്ങുന്ന സുശീല ഗോപാലന് പഠന ഗവേഷണ കേന്ദ്രത്തിന്റെ ചുമതലയും നല്കാന് സാധ്യതയുണ്ട്.
അതിനിടെ ഇന്നലെ കായംകുളത്ത് നടന്ന എസ്എഫ്ഐ പൂര്‍വ്വ നേതാക്കളുടെ സംഗമത്തില്‍ സംഘടനയുടെ സ്ഥാപക നേതാവായ സുധാകരനെ വേണ്ടവിധം പരിഗണിച്ചില്ലായെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക