രമേഷ് പിഷാരടി നായകനായി എത്തിയ പുതിയ ചിത്രം നോ വേ ഔട്ട് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. സര്‍വ്വൈവല്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിനെ കുറിച്ച് മികച്ച പ്രതികരണമാണ് നേടുന്നത്.
എന്നാല്‍ ചിത്രം ഇഷ്ടപ്പെട്ടില്ല എന്ന് പിഷാരടിയുടെ മകള്‍ പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. അച്ഛന്റെ സിനിമയാണെങ്കിലും തനിക്ക് ഇഷ്ടമായില്ല എന്നായിരുന്നു പിഷാരടിയുടെ മകള്‍ പറഞ്ഞത്. സിനിമ കണ്ട് ഇറങ്ങിവന്ന കുട്ടിയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു കുട്ടിയുടെ പ്രതികരണം.
സര്‍വ്വൈവര്‍ ത്രില്ലര്‍ എന്താണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ഒരു കുഞ്ഞിന്റെ നിഷ്കളങ്കമായ പ്രതികരണമാണ് അത് എന്ന് തിരിച്ചറിയാതെ ഇതിന്റെ ചുവട് പിടിച്ച് നിരവധി ട്രോളുകളും പുറത്ത് വന്നിരുന്നു.
പിഷാരടിയുടെ മകള്‍ പീലിയുടെ അഭിപ്രായത്തോട് പ്രതികരിച്ചും ട്രോളന്മാര്ക്ക് മറുപടിയുമായും രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് നിതിന്‍ ദേവിദാസ്.
അവള്‍ക്കു 10 വയസ്സാണ് പ്രായമെന്നും സ്ക്രീനില്‍ കാണുന്നത് അച്ഛനെയാണ് കഥാപാത്രത്തെ അല്ലയെന്നും നിതിന്‍ പറഞ്ഞു. മൈക്കും ബഹളവും കണ്ടപ്പോള്‍ അവള് മനസില്‍ തോന്നിയത് തുറന്ന് പറഞ്ഞതാണെന്നും അതൊരു ട്രോള്‍ മെറ്റീരിയലാവുമ്പോള് ഞങ്ങളുടെ അധ്വാനവും കൂടി പരിഗണിക്കണമെന്നും നിതിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അവള്‍ക്കു 10 വയസ്സാണ് പ്രായം..സ്ക്രീനില്‍ കാണുന്നത് അച്ഛനെയാണ് കഥാപാത്രത്തെ അല്ല?? അച്ഛന് ദേഷ്യപ്പെടുന്നതോ.. പ്ലയിറ്റ് എറിഞ്ഞു ഉടയ്ക്കുന്നതോ ഒന്നും അവള് കണ്ടിട്ടില്ല.. കഴുത്തില്‍ കുരുക്ക് മുറുകുന്നതും വേദനിക്കുന്നതും ഒന്നും അവള്‍ക്ക് സഹിക്കില്ല.(രമേശേട്ടന്റെ വീട്ടില്‍ ഒരിക്കലെങ്കിലും പോയവര്‍ക്ക് അത് മനസിലാവും )
മയ്ക്കും ആള്കൂട്ടവും നിരന്തരം ഒരേ ചോദ്യം ചോദിച്ചപ്പോഴും അവള് മനസ്സില്‍ തോന്നിയത് തുറന്നു പറഞ്ഞു.അതൊരു ട്രോള്‍ മീറ്റിരിയാലായി മാറുമ്പോള്‍…. ഒരു പാട് പേര് ഒരു മികച്ച സര്‍വയിവല്‍ ത്രില്ലെര്‍ അനുഭവമായി എന്ന് പറയുന്ന ചെറിയ ചിത്രത്തെയും ഞങ്ങളുടെ അധ്വാനത്തേയും ഒന്നു പരിഗണിക്കണം ഓര്‍ക്കണം..- എന്നാണ് നിതിന്‍ ദേവദാസ് കുറിച്ചത്.
‘അവള്‍ക്ക് സിനിമയും കഥാപാത്രവും ഒന്നും ഇല്ല. അച്ഛനാണ് വേദനിക്കുന്നത്. കുട്ടികളുടെ നിഷ്കളങ്കതയാണ് അവരെ ഭയരഹിതരാക്കുന്നത് എന്നാണ് മകളുടെ പ്രതികരണത്തെ പറ്റി പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക