തിരക്കഥാകൃത്ത് ജോൺ പോളിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് ജനാർദ്ദനൻ. ജോൺ പോളിനെ കുറിച്ച് ഓർമ്മകളെ ഒള്ളു എന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ അതിയായ പ്രയാസം ഉണ്ട് എന്നും ജനാർദ്ദനൻ പറഞ്ഞു.
‘കാതോട് കാതോരം’ മുതൽ നിരവധി ചിത്രങ്ങളിൽ അദ്ദേഹവുമായി ഒരുമിച്ചു പ്രവർത്തിക്കാൻ സാധിച്ചു. ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തെ കുറിച്ച് ഓർമകളെ ഒള്ളു. എന്താണ് പറയേണ്ടത് എന്ന് അറിയില്ല.
നമ്മുടെ കുടുംബത്തട്ടിൽ നിന്ന് ഓരോരുത്തരായി പൊയ്ക്കൊണ്ടിരിക്കുകയാണ്. അപ്പോൾ ഞാനും മനസ്സിൽ വിചാരിക്കും. ഞാനും ക്യൂവിൽ തന്നെയാണ്. അദ്ദേഹത്തിനെ ആത്മാവ് സ്വർഗ്ഗ ലോകത്തിൽ നന്നായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജോൺ പോളിന്റെ കൂടെ ഉള്ള ഓർമ്മകൾ പറഞ്ഞാൽ തീരാത്തതാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ സംസാരമാണ്. അദ്ദേഹത്തിന്റെ പ്രസംഗവും.
ഏതു വിഷയത്തെ കുറിച്ചും നല്ല ലളിതമായ ഭാഷയിൽ വളരെ മനോഹരമായി സംസാരിക്കുമായിരുന്നു. അത് എഴുത്തിലായാലും. ‘കാതോട് കാതോരം’ മുതൽ ഒരുപാട് സിനിമകളിൽ ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചു. ആലോചിട്ടു ഒന്നും മനസിലാകുന്നില്ല. എല്ലാവരും പോകുകയാണ്..
പ്രതികരിക്കാൻ ഇവിടെ എഴുതുക