തിരുവനന്തപുരം: വിവാദപരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പിസി ജോര്‍ജ്. ഇവിടെ കോണ്‍ഗ്രസും എല്‍ഡിഎഫും ഒന്നാണ്.
ഇവര്‍ക്ക് പിന്തുണ നല്‍കുന്നത് മുസ്ലീം തീവ്രവാദികളാണെന്നും പിസി ജോര്‍ജ് പറഞ്ഞു. തീവ്രവാദത്തിനെതിരെ സംസാരിച്ചതിനാണ് തന്നെ പിടിച്ച് അകത്തിടാന്‍ ശ്രമിച്ചത്. എന്നാല്‍ തനിക്ക് നീതിപീഠം ജാമ്യം അനവദിച്ചെന്ന് പിസി ജോര്‍ജ് പറഞ്ഞു.
താന്‍ പ്രസംഗിച്ച കാര്യത്തില്‍ ഒരു തിരത്തുണ്ട്. സംസാരത്തിനിടയ്ക്ക് മനസിലുള്ള ആശയവും പറഞ്ഞതും രണ്ടും രണ്ടായിപ്പോയി. അത് എംഎ യൂസഫലിക്കെതിരെ പറഞ്ഞതാണ്.
പിണറായി സര്‍ക്കാര്‍ റിലയന്‍സിന്റെ ഔട്ട്ലെറ്റ് ഇവിടെ മുഴുവന്‍ തുടങ്ങിയപ്പോള്‍ താന്‍ അതിനെതിരെ രംഗത്തുവന്നു. യൂസഫലി എല്ലായിടത്തും മാളു തുടങ്ങിയാല്‍ ചെറുകിട കച്ചവടക്കാര്‍ പട്ടിണിയാകും.
അതുകൊണ്ട് ലുലുമാളില്‍ കയറരുത് എന്ന് താന്‍ പറഞ്ഞു. അത് അദ്ദേഹത്തെ അപമാനിക്കാനായിരുന്നില്ല. ആ പ്രസ്താവന താന്‍ പിന്‍വലിക്കുന്നതായും പിസി ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക