പൂനെ: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും.
എം എസ് ധോണി ചെന്നൈയുടെ നായകസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നുവെന്നുള്ളതാണ് ഇന്നത്തെ മത്സരത്തിന്റെ സവിശേഷത.
കഴിഞ്ഞ ദിവസം രവീന്ദ്ര ജഡേജ നായകസ്ഥാനം ഒഴിയുകാണെന്ന് അറിയിച്ചിരുന്നു. സീസണ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ജഡേജ ധോണിയില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുത്തിരുന്നത്.
ടീമിന്റെ വിശാലതാല്പര്യം പരിഗണിച്ച് രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ധോണിക്ക് തിരികെ നല്‍കിയെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് അറിയിച്ചു.
നിലവിലെ ചാംപ്യന്മാര് എട്ട് കളിയില്‍ ആറിലും തോറ്റു. കളിക്കാരനെന്ന നിലയിലും ജഡേജ നിരാശപ്പെടുത്തി.എട്ട് കളിയില്‍ 112 റണ്‍സും അഞ്ചു വിക്കറ്റും മാത്രമാണ് ജഡേജയുടെ സന്പാദ്യം. ഇനിയുള്ള എല്ലാ കളിയും ജയിച്ചാലേ ചെന്നൈയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ കഴിയൂ.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്- ഡല്‍ഹി കാപിറ്റല്‍സ് ഇന്ന് നേര്‍ക്കുനേര്‍; ഖലീല്‍ അഹമ്മദ് തിരിച്ചെത്തുമോ? ലഖ്നൗ- ഡല്‍ഹി മത്സരത്തിന്റെ സാധ്യതാ ഇലവന്
മുന്‍നിര ബാറ്റര്‍മാരുടെ മോശം ഫോമാണ് ചെന്നൈയെ അലട്ടുന്ന പ്രധാന പ്രശ്നം. റിതുരാജ് ഗെയ്കവാദ്, മൊയീന്‍ അലി, റോബിന് ഉത്തപ്പ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊന്നും വലിയ സംഭാവനകള്‍ നല്കാന് സാധിക്കുന്നില്ല.
അമ്പാട്ടി റായുഡു, ശിവം ദുബെ എന്നിവരാവട്ടെ സ്ഥിരത കാണിക്കുന്നുമില്ല. ദീപക് ചാഹര്‍ പരിക്കേറ്റ് പിന്മാറിയതോടെ ബൗളിംഗ് ഡിപ്പാര്‍ട്ട്മെന്റും ശോകം.
മറുവശത്ത് ഹൈദാരാബാദിന്റെ പ്രധാന പ്രശ്നം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ ഫോമാണ്. മികച്ച തുടക്കം നല്കാന് പലപ്പോഴും വില്യംസണ് സാധിക്കുന്നില്ല.
ക്യാപ്റ്റന്‍സി ഒന്നുകൊണ്ട് മാത്രമാണ് വില്യംസണ് ടീമില്‍ പിടിച്ചുനില്‍ക്കുന്നത്. അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം എന്നിവരുടെ ഫോമിലാണ് ടീമിന്റെ പ്രതീക്ഷ.
ഭുവനേശ്വര്‍ കുമര്‍, ടി നടരാജന്, ഉമ്രാന് മാലിക് എന്നിവരുടെ പേസ് കരുത്തും ഹൈദരബാദിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക