എറണാകുളം : നഗരത്തിലെ ഗതാഗതത്തിരക്കിൽ നിന്നു രക്ഷപ്പെടാൻ സ്വന്തം കാർ ഉപേക്ഷിച്ച നടൻ സുരേഷ് ഗോപി ആശ്രയിച്ചത് ഓട്ടോറിക്ഷയെ.
ഇന്നലെ വൈകിട്ട് എറണാകുളം ബിടിഎച്ച് ഹോട്ടലിൽ വിഎച്ച്പി സ്വാഭിമാൻ നിധി ഉദ്ഘാടന പരിപാടിക്ക് എത്താൻ കലൂരിൽ നിന്നാണു സുരേഷ് ഗോപി ഓട്ടോയിൽ കയറിയത്. വിഎച്ച്പി പരിപാടി 3 മണിക്കാണു ആരംഭിക്കാനിരുന്നത്. എന്നാൽ ആ സമയത്ത് കലൂരിൽ ‘അമ്മ’യുടെ ചടങ്ങിൽ ആയിരുന്നു സുരേഷ് ഗോപി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടെന്ന് മന്ത്രി പി.രാജീവ്
നാലു മണിയോടെ ഇറങ്ങിയപ്പോൾ എംജി റോഡിലും മറ്റും വലിയ ഗതാഗത തിരക്കാണ് എന്നറിഞ്ഞു. അതോടെ യാത്ര ഓട്ടോയിലാക്കി. ബിടിഎച്ച് ഹോട്ടലിനു മുന്നിൽ വിഎച്ച്പി സംഘാടകർ കാറിൽ എത്തുന്ന നടനെ കാത്തുനിന്നു.
അവരെയും സമീപത്ത് ഉണ്ടായിരുന്നവരെയും അമ്പരപ്പിച്ചു സുരേഷ് ഗോപി ഓട്ടോറിക്ഷയിൽ നിന്നിറങ്ങി. അപ്പോൾ മാത്രമാണ് ഓട്ടോ ഡ്രൈവർ തന്നോടൊപ്പം യാത്ര ചെയ്തത് ആരാണെണെന്നു മനസ്സിലാക്കിയത്. അരമണിക്കൂർ കൊണ്ടാണ് ഓട്ടോ കലൂരിൽ നിന്ന് ബിടിഎച്ചിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക