ഭോപ്പാല്‍ : ഡിജെ പാര്‍ട്ടിയ്ക്കിടെ പതിനെട്ടുകാരന് കുഴഞ്ഞുവീണ് മരിച്ചു. മദ്ധ്യപ്രദേശിലെ ഉജ്ജെയിന്‍ ജില്ലയില്‍ അംബോഡിയ സ്വദേശിയായ ലാല്‍ സിംഗാണ് മരിച്ചത്. സുഹൃത്തിന്റെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനായി താജ്പൂരില്‍ എത്തിയതായിരുന്നു.
ഉച്ചത്തില്‍ ഡിജെ മ്യൂസിക് വെച്ച് ഡാന്‍സ് കളിച്ച് ആഘോഷിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആഘോഷത്തിനിടെ ലാല്‍ സിംഗ് ബോധം കെട്ട് വീഴുകയായിരുന്നു. പതിനെട്ടുകാരനെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലും പിന്നീട് ഉജ്ജെയിനിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
തുടര്‍ന്ന് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ഹൃദയത്തില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തി. ഡിജെ മ്യൂസിക്കിന്റെ ഉച്ചത്തിലുള്ള ശബ്ദം കാരണമാണ് ഹൃദയത്തില്‍ രക്തം കട്ടപിടിച്ചത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഡിജെ അല്ലെങ്കില്‍ മറ്റേതെങ്കിലും ശബ്ദ സംവിധാനത്തില്‍ നിന്ന് ഉച്ചത്തിലുള്ള സംഗീതം കേള്‍ക്കുമ്ബോള്‍, അത് അസാധാരണമായ ശാരീരിക പ്രതികരണങ്ങള്‍ക്ക് കാരണമാകുമെന്ന് ഡോക്ടര്‍ ജിതേന്ദ്ര ശര്‍മ്മ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക