എൽഐസിയുടെ പ്രഥമ ഓഹരി വിൽപന അവസാനിച്ചു. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ് ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. വൈകീട്ട് ഏഴു മണിവരെ ആയിരുന്നു വില്പന സമയം. വിൽപ്പനയ്ക്കായി എൽഐസിയുടെ 3.5 ശതമാനം ഓഹരികളാണുണ്ടായിരുന്നത്.
നഷ്ടത്തിലായി ഓഹരി വിപണികൾ, രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക്..
പോളിസിയുടെ ഉടമകൾക്ക് വേണ്ടി മാറ്റിവച്ചിട്ടുള്ളതിന്റെ അഞ്ച് മടങ്ങോളം അപേക്ഷയാണ് ലഭിച്ചിരുന്നത്. വില്പനയിൽ നിന്ന് 21,000 കോടി രൂപ സമാഹരിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. വിദേശ ഇന്ത്യക്കാർക്ക് ഐപിഒയിൽ പങ്കെടുക്കാനാകുമെങ്കിലും എൽഐസിയുടെ പോളിസി ഉടമകൾ എന്ന നിലയിൽ അപേക്ഷിക്കുവാൻ സാധിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക