ഇത്തവണ ഐപിഎല്‍ മെഗാ താരലേലത്തില്‍ തന്നെ എതെങ്കിലും ഫ്രാഞ്ചൈസി ടീമിലെടുത്താലും കളിപ്പിക്കാന്‍ സാധ്യതയില്ലായിരുന്നുവെന്ന് തുറന്നുപറയുകയാണ് പൂജാര.
എന്നെ ആരെങ്കിലും ടീമിലെടുത്തിരുന്നെങ്കിലും ഒരു മത്സരത്തിലും കളിപ്പിക്കാതിരിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ നെറ്റ്സില്‍ പരിശീലനം നടത്തുക എന്നത് മാത്രമാണ് എനിക്ക് ചെയ്യാനുണ്ടായിരുന്നത്.
അത് തുടരുന്നതിനിടെയാണ് കൗണ്ടിയില്‍ നിന്ന് സസെക്സിന്റെ വിളിയെത്തിയത്. കൗണ്ടിയില്‍ കളിച്ച് എന്റെ ബാറ്റിംഗിലെ താളം വീണ്ടെടുക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അങ്ങനെയാണ് ഇംഗ്ലണ്ടിലെത്തിയത്-പൂജാര പറഞ്ഞു.
ടീമില്‍ നിന്ന് പുറത്തായപ്പോഴും പൊസറ്റീവായാണ് ഞാന്‍ ചിന്തിച്ചിരുന്നത്. കൗണ്ടിയിലെ മികച്ച പ്രകടനം എന്നെ ടീമില്‍ തിരിച്ചെത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു.
പക്ഷെ അത് ലക്ഷ്യമിട്ടായിരുന്നില്ല കൗണ്ടിയില്‍ കളിച്ചത്. എന്റെ താളം തിരിച്ചുപിടിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. വലിയൊരു ഇന്നിംഗ്സ് കളിച്ചാല്‍ അതിന് കഴിയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.
എന്റെ പഴയ ഫോം തിരിച്ചുപിടിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഞാന്‍ 80, 90 റണ്‍സൊക്കെ പല മത്സരങ്ങളിലും അടിക്കുന്നുണ്ടായിരുന്നു.
പക്ഷെ ഒരു സെഞ്ചുറിയോ 150ന് മുകളിലുള്ള സ്കോറോ നേടാനായിരുന്നില്ല. പഴയ ഏകാഗ്രത തിരിച്ചുപിടിക്കാന്‍ അത്തരമൊരു വലിയ ഇന്നിംഗ്സ് എനിക്ക് ആവശ്യമായിരുന്നു. ഇംഗ്ലണ്ടില്‍ എനിക്കതിന് കഴിഞ്ഞു, ഒപ്പം ബാറ്റിംഗില്‍ താളം വീണ്ടെടുക്കാനും-പൂജാര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക