ഡല്‍ഹി: കോണ്‍ഗ്രസ് വിട്ട വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി കപിൽ സിബൽ. സമാജ് വാദി പാർട്ടിയിൽ ചേർന്നിട്ടില്ലെന്ന് കപിൽ സിബൽ വ്യക്തമാക്കി.
സമാജ് വാദി പാർട്ടിയുടെ പിന്തുണയോടെയാണ് രാജ്യസഭയിലേക്ക് സ്വതന്ത്രനായി മത്സരിക്കുന്നത്. പുതിയ പാർട്ടി പ്രവേശം ഇപ്പോൾ തീരുമാനത്തിലില്ലെന്നും കോൺഗ്രസിനെ വിമർശിക്കാനില്ലെന്നും കപിൽ സിബൽ പറഞ്ഞു.
സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കപില്‍ സിബല്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന കപില്‍ സിബല്‍ പാര്‍ട്ടി വിട്ട് സമാജ് വാദി പാര്‍ട്ടിയിലേക്ക് പോകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
സമാജ് വാദി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കപിൽ സിബൽ നാമനിർദേശ പത്രിക സമർപ്പിച്ചിക്കുകയും ചെയ്തിരുന്നു. യുപിയില്‍ നിന്നാണ് കപിൽ സിബൽ മത്സരിക്കുക.
മെയ് 16ന് കോൺഗ്രസ് വിട്ടെന്ന് കപില്‍ സിബൽ വ്യക്തമാക്കി. രാജ്യസഭയിൽ വേറിട്ട ശബ്ദമാകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക