ചേരയെ പിടികൂടിയശേഷം ജീവനോടെ മുറിച്ച് കഷ്ണങ്ങളാക്കി യുവാക്കളുടെ ക്രൂരത. മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് സംഭവം.
ചേരയെ ആറോളം യുവാക്കൾ ചേർന്ന് കഷ്ണങ്ങളാക്കുന്ന വിഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാക്കളിലൊരാൾ തന്നെയാണ് വിഡിയോ പകർത്തിയതെന്ന് കരുതുന്നു.
സംഭവത്തിനെതിരെ പ്ളാന്റ്സ് ആന്റ് ആനിമൽ പ്രൊട്ടക്ഷൻ സൊസൈറ്റി എന്ന എൻജിഒ മഹാരാഷ്ട്രയിലെ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർക്കും ഔറംഗാബാദ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനും ഒസ്മാനാബാദ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും പരാതി നൽകി.
ചേരയെ പിടികൂടി ജീവനോടെ മുറിച്ച് കഷ്ണങ്ങളാക്കിയ യുവാക്കൾക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് സംഘടനയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക