കൊച്ചി: തൃക്കാക്കര ഇന്ന് വിധിയെഴുതും. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയുള്ള വോട്ടെടുപ്പില്‍ രണ്ടുലക്ഷത്തോളം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും.
മൂന്നു മുന്നണികളുടെ ഉള്‍പ്പെടെ 8 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. ഒരുമാസത്തോളം നീണ്ട പൊടിപാറിയ പ്രചാരണത്തിലൂടെ സംസ്ഥാനത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായി തൃക്കാക്കര മണ്ഡലം മാറിയിരുന്നു.
പൊതുപ്രചാരണ പരിപാടി ഇല്ലാതിരുന്ന തിങ്കളാഴ്ച വീടുകയറിയുള്ള അവസാനവട്ട ക്യാമ്പയിനിലായിരുന്നു മുന്നണികള്‍. വ്യക്തികളെ നേരില്‍ കണ്ടും ഫോണിലും വോട്ട് ഉറപ്പിച്ച് സ്ഥാനാര്‍ഥികള്‍ തിരക്കിലായിരുന്നു.
തൃക്കാക്കര നഗരസഭയും കൊച്ചി കോര്‍പറേഷന്റെ 22 ഡിവിഷനുകളും ഉള്‍പ്പെട്ടതാണ് തൃക്കാക്കര മണ്ഡലം. ആകെ 1,96,805 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 95,274 പുരുഷന്മാരും 1,01,530 സ്ത്രീകളുമാണ്. ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറുമുണ്ട്. 3633 കന്നിവോട്ടര്‍മാരുണ്ട്. ബൂത്തുകള്‍ 239. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും വോട്ടെടുപ്പ് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക