പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസിൽവെച്ച് കൂട്ടബലാത്സംഗം ചെയ്തു. ബിഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ ബേട്ടിയ മേഖലയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ബസിലെ കണ്ടക്റ്ററെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ ഒളിവിലാണെന്നാണ് വിവരം.
സംഭവത്തിൽ ബസ് കസ്റ്റഡിയിലെടുത്തെന്നും ഡ്രൈവർ ഉടൻ പിടിയിലാകുമെന്നും ബെട്ടിയ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ മുകുൾ പാണ്ഡെ അറിയിച്ചു. പെൺകുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പട്നയിലേക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കണ്ടക്റ്ററുടെ സഹായി ബസിൽ കയറ്റുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർച്ച് ചെയ്യുന്നത്. ബസിൽ കയറിയതിന് പിന്നാലെ ഡ്രൈവർ സ്റ്റാൻഡിൽ നിന്നും ആളൊഴിഞ്ഞ ബൈപ്പാസിലേക്ക് ബസ് മാറ്റിയിട്ടു.
മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന് കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. പീഡനത്തിന് ശേഷം പ്രതികൾ പെൺകുട്ടിയെ ബസിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ബോധം വന്നപ്പോൾ കുട്ടി ബഹളം വെച്ചു. തുടർന്ന് വഴിയാത്രക്കാരാണ് ബസിൽ പരിശോധന നടത്തി പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ജില്ലാ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക