സഞ്ജു സാംസണിന് വേണ്ടി വാദിച്ച് ഇന്ത്യന്‍ മുന്‍ പരിശീലകന് രവി ശാസ്ത്രി. ടി20 ലോകകപ്പ് ടീമിൽ സഞ്ജുവിനെ ഉള്‍പ്പെടുത്തണമെന്ന് ശാസ്ത്രി പറഞ്ഞു.
ഐപിഎല്ലില്‍ രാജസ്ഥാന് റോയൽസിനെ ഫൈനലിലെത്തിക്കുകയും അതിവേഗ ഇന്നിംഗ്സുകളിലൂടെ റൺറേറ്റ് ഉയര്‍ത്തുകയും ചെയ്ത സഞ്ജു സാംസണെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിൽ ഉള്‍പ്പെടുത്തിയിരുന്നില്ല.
എന്നാൽ ഒക്ടോബറില്‍ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിൽ സഞ്ജുവിനെ പരിഗണിക്കണമെന്നാണ് ഇന്ത്യന്‍ ടീം മുഖ്യ പരിശീലനായി തിളങ്ങിയ രവി ശാസ്ത്രിയുടെ വാദം.
ബൗൺസ് ഏറെ ലഭിക്കുന്ന ഓസ്ട്രേലിയന്‍ പിച്ചുകളില്‍ ബൗളര്‍മാര്‍ക്ക് മേൽ ആധിപത്യം സ്ഥാപിക്കാന്‍ ഏറ്റവും അധികം സാധ്യതയുള്ള ഇന്ത്യന്‍ ബാറ്റര്‍ സഞ്ജു ആണെന്ന് ശാസ്ത്രി പറഞ്ഞു.
ലോകകപ്പിനുള്ള 15അംഗ ടീമിൽ ഇടം ലഭിച്ചില്ലെങ്കിലും റിസര്‍വ് ബാറ്ററായി സഞ്ജുവിനെ പരിഗണിച്ചേക്കാമെന്ന് ന്യൂസിലന്‍ഡ് മുന്‍ നായകന് ഡാനിയേൽ വെട്ടോറിയും പറഞ്ഞു.
ഇംഗ്ലണ്ട് പര്യടനത്തിനൊപ്പം അയര്‍ലന്‍ഡിൽ നടക്കുന്ന ട്വന്റി 20 പരമ്പരയിൽ സഞ്ജുവിന് അവസരം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക