തുടര്‍ച്ചയായ മൂന്നാം ദിവസവും രാഹുല്‍ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
ബുധനാഴ്ച ഒമ്പത് മണിക്കൂറാണ് രാഹുലിനെ ഇ.ഡി. ചോദ്യം ചെയ്തത്. ഇതോടെ മൂന്ന് ദിവസങ്ങളിലായി 30 മണിക്കൂറോളമാണ് ഇ.ഡിയുടെ ചോദ്യം ചെയ്യലിന് വിധേയനായത്.
ഇതിനിടെ നൂറോളം ചോദ്യങ്ങള്‍ രാഹുലിന് നേരെ ഉയര്‍ന്നു എന്നാണ് സോഴ്സുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമ്പത്തിക രേഖകള്‍ കാട്ടിയും ഇ.ഡി രാഹുലിന് നേരെ ചോദ്യമുന്നയിച്ചെങ്കിലും ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിക്കുകയായിരുന്നു.
വെള്ളിയാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് രാഹുലിനോട് ഇ.ഡി. ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച രാവിലെ 11.35നാണ് സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഇഡി ആസ്ഥാനത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക