കേരളത്തിലെ സിനിമാ പ്രേക്ഷകർ ഒന്നടങ്കം ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൃദയം. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. കഴിഞ്ഞ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാർഡും ഹൃദയത്തിന് ലഭിച്ചു.
ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിന് ശേഷം വിനീത് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഹൃദയം. ‘അരുണ്‍ നീലകണ്ഠൻ’ എന്ന പ്രണവ് മോഹൻലാല്‍ അവതരിപ്പിച്ച കഥാപാത്രം പ്രണവ് മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ചത് എന്ന അഭിപ്രായമാണ് ഭൂരിപക്ഷം പ്രേക്ഷകരും പങ്കുവെച്ച അഭിപ്രായം.
‘അരുണ്‍ നീലകണ്ഠന്റെ’ 17 മുതല്‍ 30 വരെയുള്ള ജീവിതകാലമാണ് ചിത്രത്തിലൂടെ പറയുന്നത്. ആകെ 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്. ആ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹിഷാം അബ്ദുൾ വഹാബ് ആദ്യമായി സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രം കൂടിയാണിത്.
അതിന് അജു വർഗീസ് നൽകിയ മറുപടി ഇങ്ങനെ. ”ഞാനത് ചോദിച്ചത് കൊണ്ട് തന്നതാണ് അവന്, പോരെ,” അജു പറഞ്ഞു. ”അതാണ് ഇവിടത്തെ പോയിന്റ്. ബേസിക്കലി, അജു വര്‍ഗീസ് എന്ന നടനെ എക്സ്പ്ലോയിറ്റ് ചെയ്യുകയാണ് പുള്ളി, എന്നാണ് എന്റെ പോയിന്റ്,” ധ്യാന്‍ തമാശ രൂപേണ പറഞ്ഞു.
ഹൃദയത്തിൽ അരുൺ നീലകണ്ഠന്റെ സുഹൃത്തും ബിസിനസ് പാർട്ണറുമായ ഫോട്ടോഗ്രാഫർ ആയാണ് അജു വർഗീസ് എത്തുന്നത്. ബാക്കിയുള്ള താരങ്ങൾ പുതുമുഖങ്ങൾ ആയിരുന്നിട്ടും എന്തുകൊണ്ടാണ് ആ വേഷം അജുവിന് കൊടുത്തു എന്ന കാര്യത്തിൽ അജുവും ധ്യാനും ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
“ഹൃദയം സിനിമയില്‍ തോന്നിയ ഒരു കാര്യം ഞാന്‍ പറയാം. അതില്‍ ഒരു ഫോട്ടോഗ്രാഫറുടെ റോള്‍ അജു ചെയ്തല്ലോ. അത് എത്ര പുതുമുഖ നടന്മാര്ക്ക് കൊടുക്കാം. സിനിമയില്‍ ബാക്കിയെല്ലാം പുതുമുഖങ്ങളായിരുന്നു. എന്തുകൊണ്ട് അത് അജുവിന് കൊടുത്തു,” എന്നായിരുന്നു അഭിമുഖത്തിനിടയിൽ ധ്യാൻ ശ്രീനിവാസൻ ചോദിച്ചത്.
പ്രണവ് മോഹൻലാൽ ദര്‍ശന രാജേന്ദ്രൻ കല്യാണി പ്രിയദര്ശൻ എന്നിവരെ കൂടാതെ അരുണ്‍ കുര്യൻ, പ്രശാന്ത് നായര്‍, ജോജോ ജോസ് തുടങ്ങിയവര്‍ ചിത്രത്തിൽ പ്രാധാന വേഷങ്ങളിൽ അഭിനയിച്ചു. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ഹൃദയം നിര്‍മിച്ചിരിക്കുന്നത്.
42 വർഷത്തിനു ശേഷം സിനിമാ നിർമ്മാണത്തിലേക്ക് തിരിച്ചെത്തുന്ന മെറിലാന്‍ഡ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബ് ആണ്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക