തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കെതിരായ പീഡന പരാതി കേസിൽ താൻ സിബിഐക്ക് സത്യസന്ധമായി മൊഴി നൽകിയതിനുള്ള പ്രതികാരമായാണ് തന്റെ പേരിൽ പുതിയ പീഡന പരാതി കെട്ടിചമച്ചതെന്ന് പിസി ജോർജ്ജ്.
പി.സി.ജോർജ്ജിന്റെ വാക്കുകൾ:
പതിനൊന്നരയ്ക്ക് ഒരു കടലാസിൽ അവർ (പരാതിക്കാരി) പൊലീസിൽ പരാതി എഴുതി നൽകി. അതിലാണ് ഇപ്പോൾ കേസ് എടുത്തത്. ഇന്ന് എന്നെ ക്രൈംബ്രാഞ്ച് ആണ് ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയത്. അവർ മാന്യമായി എന്നോട് പെരുമാറി. അതിനിടയിലാണ് മറ്റൊരു കേസ് എടുത്ത് പൊലീസ് ഉദ്യോഗസ്ഥർ എന്നെ അറസ്റ്റ് ചെയ്യാൻ എത്തിയത്. ഇനിയെന്നെ കോടതിയിൽ ഹാജരാക്കും. ചിലപ്പോൾ റിമാൻഡ് ചെയ്തേക്കും എന്നാലും വേണ്ടില്ല ഇക്കാര്യത്തിൽ സത്യം തെളിയിക്കും.
വർഷങ്ങളായി പൊതുരംഗത്തുള്ള ആളാണ് ഞാൻ. അവൾ (പരാതിക്കാരി) തന്നെ പണ്ട് പറഞ്ഞിട്ടുണ്ട് ഞാൻ പോയ രാഷ്ട്രീയക്കാരെല്ലാം എന്നെ പീഡിപ്പിച്ചെന്നും മാന്യത കാണിച്ചത് പിസി ജോർജ്ജ് മാത്രമാണെന്നും ഇനി അവൾ മാറ്റി പറയട്ടേ…
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർ പീഡിപ്പിച്ചെന്ന് കാണിച്ച് ഇവൾ നൽകിയ പരാതിയിൽ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ അവൾക്ക് അനുകൂലമായി മൊഴി നൽകണമെന്ന് അവൾ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് പീഡിപ്പിച്ചെന്ന പറഞ്ഞ പരാതിക്കാരി പിന്നെ അത് ക്ലിഫ് ഹൗസിൽ വച്ച് പീഡിപ്പിച്ചു എന്ന് മാറ്റി. സിബിഐക്കാർ വന്നപ്പോൾ അവൾ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് ഞാൻ പറഞ്ഞു. അതിന് പ്രതികാരം ചെയ്യാനാണ് ഇപ്പോൾ ഇങ്ങനെയൊരു വ്യാജപരാതിയും കൊണ്ടു വന്നത്. പിസി ജോർജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക