തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയ യുവാവും സുഹൃത്തുക്കളും എക്സ്റേ മുറിയിൽ അതിക്രമിച്ചു കയറി വനിതയടക്കം രണ്ട് ജീവനക്കാരെ മർദിച്ചു.
ആക്രമണത്തിൽ നഴ്സിങ് അസിസ്റ്റന്റ് സുനിത, റേഡിയോഗ്രഫർ (ട്രെയിനി) വിഷ്ണു എന്നിവർക്കു പരുക്കേറ്റു. വിഷ്ണുവിനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച സുനിതയുടെ കൈത്തണ്ട പിടിച്ചു തിരിച്ചാണ് പരുക്കേൽപ്പിച്ചത്.
വിഷ്ണുവിന്റെ കഴുത്തിലാണ് പരുക്ക്. ഇരുവരും അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സ തേടി. എക്സ്റേ എടുക്കുന്നത് വൈകിയതാണ് ആക്രമണത്തിനു കാരണം.
നാലംഗ സംഘത്തിലെ ശ്രീകാര്യം ഇടവക്കോട് സ്വദേശികളായ സുജിത് ജോയി (27), സുഹൃത്തു ക്കളായ തട്ടിനകം സ്വദേശി സന്തു (25), അനീഷ് രാജേന്ദ്രൻ (27) എന്നിവരെയാണ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. ഇന്നലെ പുലർച്ചെ 2നായിരുന്നു ആക്രമണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക