ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഐഎയെ വിമർശിച്ച് സുപ്രീം കോടതി. ‘പത്രം വായിക്കുന്നുവെന്നതു കൊണ്ടു മാത്രം ഒരാളോടു നിങ്ങള്‍ക്കു പ്രശ്നമാണെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്’ എന്നാണ് സുപ്രീം കോടതി വിമർശിച്ചത്.
യുഎപിഎ കേസിൽപ്പെട്ട പ്രതിക്ക് ജാമ്യം അനുവദിച്ച തീരുമാനത്തെ എതിർത്തുള്ള എൻഐഎയുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പരാമർശം.
മാവോയിസ്റ്റ് സംഘവുമായി ബന്ധം ആരോപിച്ച് യുഎപിഎ കേസിൽ ജയിലിലായ പ്രമുഖ കമ്പനിയുടെ ജനറൽ മാനേജർ സഞ്ജയ് ജെയ്ന്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ജാർഖണ്ഡ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് എൻഐഎ സുപ്രീം കോടതിയെ സമീപിച്ചത്. ജെയിനിന് എതിരെ യുഎപിഎ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
2018ൽ ത്രിതീയ പ്രസ്തുതി കമ്മിറ്റി(ടിപിസി) എന്ന സംഘത്തിന് പണം നൽകിയതിനാണ് സഞ്ജയ് അറസ്റ്റിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക