തിരുവനന്തപുരം: കെ.കെ.രമ എംഎൽഎയ്ക്കെതിരായ ‘വിധി’ പരാമർശം പിൻവലിച്ച് എം.എം.മണി എംഎൽഎ. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ല.
കമ്യൂണിസ്റ്റുകാരനായ താൻ ഇതു പറയാൻ പാടില്ലായിരുന്നു എന്നും മണി നിയമസഭയിൽ പറഞ്ഞു. സ്പീക്കർ എം.ബി.രാജേഷിന്റെ ഇടപെടലിനെ തുടർന്നാണു മണിയുടെ നടപടി.
മണിയുടെ പരാമർശത്തിലെ തെറ്റായ ആശയം അന്തർലീനമെന്ന് സ്പീക്കർ പറഞ്ഞു. ജനപ്രതിനിധികൾ കാലത്തിന്റെ മാറ്റം ഉൾക്കൊള്ളണം.
ലിംഗം, നിറം എന്നിവ കണക്കിലെടുക്കണം. പഴഞ്ചൊല്ലുകൾ, പഴയ തമാശകൾ എന്നിവ സ്വീകാര്യമല്ല. ചില വാക്കുകൾ സമൂഹത്തിനും കാലത്തിനും ഒപ്പിച്ചു മാറുമെന്നും സ്പീക്കർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക