ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ പ്രതിഷേധവുമായി ഡിസിസി. മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. കലക്ടറേറ്റ് വളഞ്ഞുകൊണ്ട് ഇന്ന് പ്രതിഷേധം നടത്തും.
കുഞ്ഞ് കുഴിമാടങ്ങള്‍ക്ക് മുമ്പില്‍ മാപ്പ് ചോദിക്കാൻ മാര്‍പ്പാപ്പ
രാവിലെ പത്ത് മണിക്ക് പ്രതിഷേധത്തിന്റെ ഭാഗമായി ധർണ നടത്തും. കളക്ടർ സ്ഥാനത്തേയ്ക്ക് ശ്രീറാം വെങ്കിട്ടരാമൻ തിരിച്ചെത്തുന്നു എന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. കേസിൽ കോടതിയിൽ വിചാരണ നേരിടുന്നയാളെ വിധി വരുന്നതിന് മുമ്പ് തന്നെ കളക്ടർ ആയി നിയമച്ചത്തിലാണ് പ്രതിഷേധം.
ശ്രീറാം വെങ്കിട്ടരാമന്റെ എഫ്ബി പേജിന്റെ കമന്റ് ബോക്സ് പൂട്ടി
നേരത്തെ സസ്പെൻഷൻ പിൻവലിച്ച് ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം പുറത്തുവന്ന പുതിയ നിയമന ഉത്തരവ് വീണ്ടും പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക