സാഗർ: മധ്യപ്രദേശിലെ സാഗറിൽ ഒരു സിറിഞ്ച് ഉപയോഗിച്ച് 30 വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തതായി പരാതി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിഎംഎച്ച്ഒ ഡി.കെ. ഗോസ്വാമി പറഞ്ഞു.
അതേസമയം, വകുപ്പ് മേധാവി പറഞ്ഞതുപോലെയാണു താൻ ചെയ്തതെന്നാണു വാക്സിൻ നൽകി നഴ്സ് ജിതേന്ദ്ര റായ് പരാതിപ്പെട്ട മാതാപിതാക്കളോട് പറഞ്ഞത്.
കുത്തിവയ്പ്പിനുള്ള മരുന്നും ഒരു സിറിഞ്ചും മാത്രമാണ് ആരോഗ്യവകുപ്പ് ജീവനക്കാരൻ നൽകിയത്. അദ്ദേഹത്തോട് ഒരു സിറിഞ്ചിന്റെ കാര്യം ചോദിച്ചപ്പോൾ ഇതുമതിയെന്നാണ് പറഞ്ഞത്. അതുകൊണ്ടാണ് ഒരു സിറിഞ്ച് ഉപയോഗിച്ച് 30 കുട്ടികൾക്ക് വാക്സീൻ നൽകിയതെന്നും ജിതേന്ദ്ര റായ് പറഞ്ഞു.
The highly negligent act happened during the vaccination of school children at Jain Public Higher Secondary School in Sagar city. It came to light when one of the parents spotted the blunder. @NewIndianXpress @TheMornStandard @santwana99 pic.twitter.com/9yCAM7JR7E
— Anuraag Singh (@anuraag_niebpl) July 27, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക