മലപ്പുറം: 15 സ്കൂൾ കുട്ടികളെയും കുത്തിനിറച്ചു പോകുകയായിരുന്ന ഓട്ടോറിക്ഷയെ കയ്യോടെ പൊക്കി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നതിനിടയിലാണ് കുട്ടികളെ കുത്തി നിറച്ചു പോകുന്ന ഓട്ടോറിക്ഷ അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്.
വേങ്ങര കുറ്റൂര്‍ നോര്‍ത്തിലാണ് സംഭവം. ഇത് ശ്രദ്ധയിൽപ്പെട്ട തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ 4000 രൂപ ഉടനടി പിഴ ചുമത്തുകയായിരുന്നു. ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് എം വി ഡി അറിയിച്ചു.
ഓട്ടോ റിക്ഷയുടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇതിന്റെ ടാക്സ് അടച്ചിട്ടില്ലെന്നും വ്യക്തമായി. ഡ്രൈവിങ് ടെസ്റ്റ് നിർത്തി വച്ച ഉദ്യോഗസ്ഥർ ഉടൻ തന്നെ കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക