ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് നാലിടങ്ങളിൽ കനത്ത മത്സരം നടന്നതായി കെ പി സി സി. തൃശ്ശൂരിൽ വിജയം ഉറപ്പാണെന്ന് പറഞ്ഞ കെ പി സി സി ആക്ടിംഗ് പ്രസിഡണ്ട് എം എം ഹസ്സൻ കേരളത്തിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ, മാവേലിക്കര, പാലക്കാട്, കണ്ണൂർ മണ്ഡലങ്ങളിൽ കനത്ത മത്സരം ഉണ്ടായതായും പറഞ്ഞു.
20,000 ൽ കുറയാത്ത ഭൂരിപക്ഷത്തിന് മുരളീധരൻ വിജയിക്കുമെന്നും തുടക്കം മുതൽ ഒടുക്കം വരെയും യു ഡി എഫും പാർട്ടിയും ഒറ്റക്കെട്ടായിരുന്നുവെന്നും ഹസ്സൻ പറഞ്ഞു. അതേ സമയം ആദ്യ ഘട്ടത്തിൽ കണ്ണൂരിൽ ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞതായി കെ സുധാകരൻ പറഞ്ഞപ്പോൾ പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ സമയം പോയതായി കെ പി സി സി അവലോകന യോഗത്തിൽ സ്ഥാനാർത്ഥികൾ വിമർശനം ഉന്നയിച്ചു.
കെ പി സി സിയുടെ പുന സംഘടന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറിൽ നടത്തിയത് പ്രചാരണത്തെ ബാധിച്ചതായും കെ പി സി സി അവലോകന യോഗത്തിൽ സ്ഥാനാർത്ഥികൾ വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക