മധ്യപ്രദേശിലെ ദമോ ജില്ലയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച വനിതാ പ്രതിനിധികൾക്ക് വേണ്ടി സത്യപ്രതിജ്ഞ നടത്തിയത് ഭർത്താക്കന്മാർ. വനിതാ പ്രതിനിധികളെ ചടങ്ങിന് ക്ഷണിക്കുക പോലും ചെയ്യാത്ത നടപടിയിൽ പരാതി വന്നതോടെയാണ് തികച്ചും വിചിത്രവും ഭരണഘടനാ വിരുദ്ധവുമായ ഈ സംഭവം പുറം ലോകം അറിഞ്ഞത്.
ദമോ ജില്ലയിലെ ഗൈസാബാദ് പഞ്ചായത്തില്‍ സംവരണ സീറ്റുകളിലും അല്ലാതെയും വനിതാ സ്ഥാനാര്‍ഥികള്‍ മികച്ച വിജയം നേടിയിരുന്നു. വിജയം നേടിയ 10 പ്രതിനിധികളിൽ ആകെ മൂന്ന് വനിതകൾ മാത്രമാണ് ചടങ്ങിനെത്തിയത്. ബാക്കി അംഗങ്ങൾക്ക് വേണ്ടി സത്യപ്രതിജ്ഞാ വാചകൻ ചൊല്ലാനെത്തിയത് അവരുടെ ഭർത്താക്കന്മാരും സഹോദരന്മാരും ആയിരുന്നു. ഇവരെ പ്രതിജ്ഞ ചെയ്യാൻ അധികൃതരും അനുവദിച്ചു.
സംഭവം വിവാദമായതോടെ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയെടുക്കുമെന്ന് ദമോ ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക