ഭാഷ തനിക്ക് അലങ്കാരമല്ല ആവശ്യമായിട്ടാണ് കരുതുന്നതെന്ന് ടൊവിനോ തോമസ്. ക്ലബ്ബ് എഫ്.എം. യുഎഇക്ക് നൽകിയ അഭിമുഖത്തിൽ ടൊവിനോ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് ഭാഷയെക്കുറിച്ചുള്ള കാഴ്ചപ്പാട് ടൊവിനോ വ്യക്തമാക്കിയത്.
മുമ്പ് മിന്നൽ മുരളിയുടെ പ്രൊമോഷന്റെ സമയത്ത് നൽകിയ ഒരു അഭിമുഖത്തിൽ താൻ ഇംഗ്ലീഷ് ഭാഷയിൽ അത്ര പ്രാവീണ്യമുള്ള ആളല്ലെന്ന് ടൊവിനോ പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ മറ്റുള്ളവർ തന്നെ കളിയാക്കിയാൽ മൈൻഡ് ചെയ്യില്ലെന്നും, അത് അവരുടെ പ്രശ്നമാണെന്നും ടൊവിനോ പറഞ്ഞു.
തനിക്ക് ഇംഗ്ലീഷിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റും. ഭാഷയ്ക്ക് അത്രേയല്ലേ ആവശ്യമുള്ളൂ. കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റണം. റൊണാൾഡോയും മെസിയും എന്താ മോശമാണോ? അവർ എന്തെങ്കിലും കുറവുള്ള ആൾക്കാരാണോ? ഭാഷ എന്ന് പറയുന്നത് ഒരു അലങ്കാരമായിട്ടല്ല, ആവശ്യത്തിന് ആണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് പരിമിതികൾ ഉണ്ട്. അതിനെ മറികടക്കാനാണ് ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ വലിയ അവകാശവാദങ്ങളൊന്നും ഞാൻ പറയാറില്ല. താൻ ഇങ്ങനെയൊക്കെയാണ്. അത് ആൾക്കാർക്ക് മനസിലാവുന്നുണ്ടാവും. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ച ഒരു സാധാരണക്കാരനാണ് താൻ. ഇന്ന് സിനിമയിലുണ്ട്. അത്രേയുള്ളൂവെന്നും ടൊവിനോ കൂട്ടിച്ചേർത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക