ലക്നൗ: ബരാബങ്കിയിൽ ബലാത്സംഗ കേസിലെ അതിജീവിതയായ പതിനേഴുകാരിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി.
ഉത്തർപ്രദേശിലെ സീതാപുർ സ്വദേശിയായ പെൺകുട്ടിയെ ഓഗസ്റ്റ് 18 മുതൽ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണു മൃതദേഹം സമീപ ജില്ലയായ ബരാബങ്കിയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ജനുവരിയിൽ സമീപ ഗ്രാമത്തിൽ നിന്നുള്ള യുവാവ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പെൺകുട്ടിയുടെ മാതാപിതാക്കൾ സീതാപുർ പൊലീസിൽ പരാതി നൽകിയിരുന്നു.
കേസിലെ വിചാരണ ഇത് വരെ തുടങ്ങിയിരുന്നില്ല. അഭിഭാഷകനെ കാണാൻ കോടതിയിൽ പോകുകയാണെന്നു പറഞ്ഞാണ് പെൺകുട്ടി കഴിഞ്ഞ 18 ന് വീട്ടിൽ നിന്ന് ഇറങ്ങിയതെന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക