സണ്ണി ലിയോണിയെക്കുറിച്ച് സീരിയൽ താരം റെബേക്ക സന്തോഷ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഷീറോ എന്ന സിനിമയുടെ ഷൂട്ടിങിനായി സണ്ണി ലിയോണ്‍ കേരളത്തില്‍ വന്നപ്പോളുള്ള അനുഭവമാണ് നടി പങ്കുവെച്ചിരിക്കുന്നത്.
‘ഞാന്‍ ഷീറോ പടത്തിന്റെ സെക്കന്റ് അസോസിയേറ്റ് ആയിരുന്നു. അതുകൊണ്ട് തന്നെ സിനിമയുടെ ഷൂട്ടിലുടനീളം ഒപ്പമുണ്ടായിരുന്നു. സിനിമയുടെ ലോഞ്ചിന്റെ സമയത്താണ് ഞാന്‍ ആദ്യമായി സണ്ണി ലിയോണിയെ കണ്ടത്.അവരുടെ കോവിഡ് ടെസ്റ്റ് ചെയ്യാൻ ഞാൻ ആണ് കൂടെ പോയത്. പുള്ളിക്കാരി ഭയങ്കര ഓക്കെയായിട്ടുള്ള ആളാണ്. സെക്കന്റ് അസോസിയേറ്റ് ആയിരുന്നതുകൊണ്ട് തന്നെ ഒരുപാട് സംസാരിക്കാന്‍ പറ്റി. പുള്ളിക്കാരിയുടെ പിറന്നാളും അവിടെ വെച്ചായിരുന്നു സെലിബ്രേറ്റ് ചെയ്തത്.
‘ഏറ്റവും ഫീൽ ചെയ്തത് എന്താന്ന് വെച്ചാൽ ആ സിനിമയില്‍ ഡ്യൂപ്പില്ലാതെയാണ് സണ്ണി ലിയോണി അഭിനയിച്ചിരിക്കുന്നത്. കുറെ സ്റ്റണ്ട് സീനുകള്‍ ഉണ്ടായിരുന്നു. ഡ്യൂപ്പില്ലാതെ വളരെ ഡെഡിക്കേറ്റഡായി സണ്ണി ലിയോണി തന്നെ എല്ലാം ചെയ്തു.വീണു തലകുത്തി ഒക്കെ നിന്നിട്ടുണ്ട്.അപ്പോഴും ചിരിച്ചോണ്ടിരിക്കും’
‘നമ്മള് കരുതും പാക്കപ്പ് ആയെന്ന്.അവര്‍ ഇനി ഷൂട്ട് തുടരാന്‍ സമ്മതിക്കില്ലായിരിക്കും ഷൂട്ട് മുടങ്ങി എന്നൊക്കെ . പുള്ളിക്കാരി അതൊക്കെ അത് കുഴപ്പമില്ല എന്നൊക്കെ പറഞ്ഞ് വീണ്ടും റിഹേഴ്സൽ തയ്യാറാകും’ റെബേക്ക സന്തോഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക