മലപ്പുറം : മലപ്പുറം കാളമ്പാടിയിൽ ഗൃഹനാഥ പാചകം ചെയ്തു കൊണ്ടിരിക്കെ ഗ്യാസ് സിലിണ്ടറിൽ നിന്നും ഗ്യാസ് ചോർച്ച ഉണ്ടായി അടുക്കളയിൽ തീ പടർന്നു. ബുധനാഴ്ച രാവിലെ 7 മണിയോടെ കാളമ്പാടി മുരിങ്ങിക്കൽ ഉസ്മാന്റെ വീട്ടിൽ ആണ് തീ പിടിച്ചത്.
അടുക്കളയിൽ തീ പടർന്നതോടെ വീട്ടുകാർ പുറത്തേക്ക് ഓടുകയും മലപ്പുറം അഗ്നിരക്ഷാനിലയത്തിൽ വിവരമയിക്കുകയും ചെയ്യുകയായിരുന്നു. സേന എത്തുമ്പോൾ ഗ്യാസ് സിലിണ്ടർ ചോർന്നു റെഗുലേറ്റർ അടക്കമുള്ള സിലിണ്ടറിന് ചുറ്റുമുള്ള വസ്തുക്കൾ കത്തികൊണ്ടിരിക്കുന്ന അവസ്ഥയിൽ ആയിരുന്നു. ഉടനടി സേനാഗംങ്ങൾ കാർബൺ ഡൈ ഓക്സൈഡ് എസ്സ്റ്റിങ്ഗ്യുഷർ ഉപയോഗിച്ച് തീ അണച്ചു.
അമിത ചൂടായ ഗ്യാസ് സിലിണ്ടർ വീടിനു പുറത്തെത്തിച്ചു പരിശോധിച്ചപ്പോൾ സിലിണ്ടറിന്റെ റെഗുലേറ്റർ ഘടിപ്പിക്കുന്ന ഭാഗത്തു ചോർച്ച കണ്ടെത്തി. വീട്ടുകാർ ഇന്നലെ മാറ്റി വെച്ച പുതിയ സിലിണ്ടറിനാണ് തീ പിടിച്ചത്. അടുക്കള ഉപകരണങ്ങളും ഗ്യാസ് സ്ററൗവും കത്തി നശിച്ചു. സിലിണ്ടറിനു ചുറ്റും ഒരു പരിധിയിൽ കൂടുതൽ ചൂടുണ്ടായാൽ ഉഗ്രശബ്ദത്തോടെ വീട് മുഴുവൻ തകർക്കുന്ന രീതിയിലുള്ള പൊട്ടിത്തെറിക്ക് ശേഷിയുള്ളതാണ് ഗ്യാസ് സിലിണ്ടർ.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യു ഇസ്മായിൽ ഖാന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ സീനിയർ ഫയർ ഓഫീസർ കെ സിയാദ്,ടികെ നിഷാന്ത്, കെസി മുഹമ്മദ് ഫാരിസ്, എ ജബ്ബാർ,പി അഭിലാഷ് എന്നിവർ
രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. മലപ്പുറം അഗ്നിരക്ഷാനിലയത്തിനു കീഴിൽ തീ അപായങ്ങളെ കുറിച്ചും ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്ന അപകട സാധ്യതകളെ കുറിച്ചും നിരന്തരം വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കും സേനാഗംങ്ങൾ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക