ആഭ്യന്തരമന്ത്രി അമിത് ഷാ അപ്രഖ്യാപിത അടിയന്തരാവസ്ഥയെ കുറിച്ചാണ് സംസാരിക്കേണ്ടതെന്നു ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്.
ജയപ്രകാശ് നാരായണന്റെ ശിഷ്യർ അദ്ദേഹത്തിന്റെ ആദർശങ്ങൾ മറന്നുവെന്ന അമിത് ഷായുടെ പരാമർശത്തോടാണ് തേജസ്വിയുടെ പ്രതികരണം.
ഏകാധിപത്യത്തിനാണു രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നു തേജസ്വി കുറ്റപ്പെടുത്തി . ജയപ്രകാശ് നാരായണന്റെ ആദർശങ്ങളുമായി ബിജെപിക്ക് ബന്ധമൊന്നുമില്ല.
ഇവന്റ് മാനേജ്മെന്റ് വിദഗ്ധരായ ബിജെപി, ജയപ്രകാശ് നാരായണന്റെ ജന്മസ്ഥലമായ സിതാബ് ദിയാരയിൽ സംഘടിപ്പിച്ച ചടങ്ങിൽ അമിത് ഷാ പ്രസംഗിച്ചതിന് അമിത പ്രാധാന്യം കൽപിക്കേണ്ടതില്ലെന്നും തേജസ്വി പറഞ്ഞു. ബിജെപി സർക്കാർ സ്വേച്ഛാധിപത്യ ഭരണകൂടമാണെന്നും തേജസ്വി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക