‘ആണും പെണ്ണും’ എന്ന ആന്തോളജി ചിത്രത്തിൽ കാടിനുള്ളിൽ ഉള്ള രംഗത്തെ പറ്റി സംസാരിക്കുകയാണ് നടി ദർശന രാജേന്ദ്രൻ.
‘തന്നിലെ നടിയെ എല്ലാ രീതിയിലും തീയറ്റർ മോൾഡ് ചെയ്ത് എടുത്തിട്ടുണ്ട്. പലതും പഠിച്ചത് തീയേറ്ററിൽ നിന്നുമാണ്. സ്വന്തം ശരീരത്തെയും ശബ്ദത്തെയും മനസ്സിനെയും ഒക്കെ അഭിനയത്തിനുള്ള ടൂൾ ആയി കണ്ടു തുടങ്ങിയത് തിയേറ്ററിൽ അഭിനയിച്ചതിനുശേഷം ആണെന്ന് ദര്‍ശന പറയുന്നു.
ആണും പെണ്ണും ചെയ്യുമ്പോൾ അതില്‍ കാട്ടിനുള്ളിലെ സീക്വന്‍സുകൾ എങ്ങനെ ഷൂട്ട് ചെയ്യും എന്ന ഐഡിയ ഇല്ലായിരുന്നു. ചിത്രത്തിന് പിന്നില്‍ പ്രവർത്തിച്ചവരെ പൂർണമായി വിശ്വാസത്തിൽ എടുക്കുകയാണ് ചെയ്തത്. ചിത്രത്തിന്റെ കഥ വായിച്ചപ്പോൾ താൽപര്യം തോന്നി. അതുകൊണ്ട് തന്നെ ആ രംഗങ്ങൾ എങ്ങനെ എടുക്കും എന്ന് ചിന്തിച്ചിരുന്നുവെങ്കിലും അതിനെക്കുറിച്ച് ആഷിക് അബുവിനോടോ ഷൈജു ഖാലിദിനോട് തിരക്കിയിരുന്നില്ല. അവരുമായി അതേക്കുറിച്ച് ചർച്ച ചെയ്തതുമില്ല. സ്കൂളിലെ സീനുകൾ ചെയ്യുന്നതുപോലെയേ വനത്തിനുള്ളിൽ വച്ച് ചെയ്ത സീനുകളും തോന്നിയിട്ടുള്ളൂ.
ഒരു ആക്ടർ എന്ന നിലയിൽ അത് ജോലിയുടെ ഭാഗമാണ്. എന്ന് കരുതി എല്ലാവരും അങ്ങനെ ആകണമെന്നില്ല. അതൊന്നും ഒരു വലിയ സംഭവമായി അന്ന് തോന്നിയിരുന്നില്ല. അതിനുള്ള കാരണം അഭിനയിക്കാനുള്ള ടൂൾ മാത്രമാണ് ശരീരം എന്ന് തിയറ്ററിൽ നിന്ന് മനസ്സിലാക്കിയതുകൊണ്ടാണ്. തീയറ്റർ ചെയ്തിരുന്നപ്പോൾ വസ്ത്രം മാറാനും ഒരുങ്ങാനും ഒന്നും പ്രത്യേക സ്ഥലം ഉണ്ടാകണമെന്നില്ല. ചിലപ്പോഴൊക്കെ സ്റ്റേജിൽ നിന്ന് തന്നെ വസ്ത്രം മാറേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. അത്തരം അനുഭവങ്ങൾ ഉള്ളതുകൊണ്ട് അതൊന്നും ഒരു വിഷയമായി തോന്നിയില്ല. അഭിനയമാണ് പ്രധാനം അല്ലാതെ മറ്റൊന്നുമല്ല എന്ന നിലയിലേക്ക് എത്തിയത് അങ്ങനെയാണ്. ഇതൊന്നും വലിയ ടെൻഷനായി തോന്നാത്ത മലയാളം ഇൻഡസ്ട്രിയിലെ ഒരു പെൺകുട്ടിയാണ് താൻ എന്നതിൽ ‘ആണും പെണ്ണും’ ചെയ്യുന്ന സമയത്ത് അഭിമാനം തോന്നിയിരുന്നു.’ ദർശന രാജേന്ദ്രൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക