ശബരിമല: മനസ്സിലും വചസ്സിലും ഭക്തിയുടെ ഭസ്മക്കുറി ചാർത്തി ശബരീശസന്നിധിയിൽ വൃശ്ചികം പിറന്നു. പുലർച്ചെ മൂന്നിനു മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നട തുറന്നപ്പോൾ തിരക്ക് നിയന്ത്രിക്കാൻ പറ്റാത്ത വിധമായിരുന്നു.
ആദ്യ 2 മണിക്കൂറിൽ 12,854 തീർഥാടകർ ദർശനം നടത്തിയതായാണു പൊലീസിന്റെ കണക്ക്. 43000 തീർഥാടകരാണ് ഇന്നലെ ബുക്ക് ചെയ്ത് ദർശനത്തിന് എത്തിയത്.
പുലർച്ചെ 3ന് നട തുറന്നതിനാൽ സൂര്യനുദിക്കും മുൻപേ ദർശനം കഴിഞ്ഞ് നല്ലൊരു ഭാഗം തീർഥാടകരും മലയിറങ്ങി. അതിനാൽ പിന്നീട് വലിയ തിരക്കില്ലായിരുന്നു.
പിന്നീട് എത്തിയ അയ്യപ്പന്മാർ വലിയ നടപ്പന്തലിൽ മൂന്നു വരിയായി പതിനെട്ടാംപടി കയറാൻ കാത്തു നിന്നു. പരമാവധി ഒരു മണിക്കൂറിനുള്ളിൽ അവർക്ക് പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം നടത്താൻ കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക