മലയിൻകീഴ്: വിളപ്പിൽശാല പടവൻകോട് മുസ്ലിം ജമാഅത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന കേസിൽ പിടിയിലായ പ്രതികൾ കൂടുതൽ മോഷണങ്ങൾ ചെയ്തതായി വിളപ്പിൽ പൊലീസ് കണ്ടെത്തി.
കമലേശ്വരം തോട്ടം വീട്ടിൽ മുഹമ്മദ് ജിജാസ് (35), വെള്ളറട വെള്ളാർ തോട്ടിൻകര പുത്തൻവീട്ടിൽ വിഷ്ണു (29), കടയ്ക്കാവൂർ അഞ്ചുതെങ്ങ് കവാലീശ്വരം പുത്തൻ വീട്ടിൽ ഉഷ (43) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
കളിക്കുന്നതിനിടെ വീടിനോടു ചേർന്നുള്ള സ്വിമ്മിങ് പൂളിൽ വീണ് ഒന്നര വയസ്സുകാരനു ദാരുണാന്ത്യം
വിളപ്പിൽശാല കൊല്ലംകോണം തൈക്കാവ് മുസ്ലിം ജമാഅത്ത്, നെടുമങ്ങാട് ഗവ.ആശുപത്രിക്ക് സമീപമുള്ള ക്ഷേത്രം, നെടുമങ്ങാട് പത്താംകല്ല് മുസ്ലിം ജമാഅത്ത് എന്നിവിടങ്ങളിലെയും കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്നതും ഇതേ സംഘമാണെന്നു പൊലീസ് പറഞ്ഞു.
ഒക്ടോബറിലാണ് ഈ സംഭവങ്ങൾ. ഓരോ സ്ഥലത്തെ മോഷണത്തിനും പ്രതികൾക്കെതിരെ പ്രത്യേകം കേസ് എടുത്തിട്ടുണ്ട്. അമ്പലങ്ങൾ, പള്ളികൾ എന്നിവിടങ്ങളിൽ മോഷണം നടത്തുകയാണ് പ്രതികളുടെ രീതി.
ഇതിനായി വീടുകൾ വാടകയ്ക്ക് എടുത്ത് താമസിച്ച ശേഷം രാവിലെ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് സ്ഥലങ്ങൾ നിരീക്ഷിക്കും. തുടർന്ന് ഇവർ രാത്രി കവർച്ചയ്ക്ക് ഇറങ്ങുമെന്നു ഇൻസ്പെക്ടർ എൻ.സുരേഷ് കുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക