ദോഹ: ലോകകപ്പില്‍ സെര്‍ബിയക്കെതിരായ ആദ്യ മത്സരത്തിന്റെ അവസാന നിമിഷം നെയ്മറുടെ കാല്‍ക്കുഴക്ക് പരിക്കേറ്റതില്‍ ആരാധകരെ ആശ്വസിപ്പിച്ച് പരിശീലകന് ടിറ്റെ.
ഒന്നും പേടിക്കാനില്ലെന്ന് ആണ് ടിറ്റെ പറഞ്ഞത്. ഇന്നലെ സെര്‍ബിയക്കെതിരായ മത്സരം പൂര്‍ത്തിയാവാന്‍ 11 മിനിറ്റ് ബാക്കിയിരിക്കെ പരിക്കേറ്റ കാലുമായി മുടന്തി നെയ്മര്‍ ഗ്രൗണ്ട് വിട്ടിരുന്നു. നെയ്മറുടെ കാല്‍ക്കുഴയില്‍ നീര് വന്നിരിക്കുന്ന ചിത്രങ്ങളും പിന്നീട് പുറത്തുവന്നു.
കളിയുടെ അവസാന നിമിഷങ്ങളില്‍ വേദന കാരണം സൈഡ് ബെഞ്ചില്‍ കണ്ണടിച്ചിരിക്കുന്ന ദൃശ്യങ്ങളും കണ്ടു. പിന്നീട് മുടന്തി മുടന്തിയാണ് നെയ്മര്‍ ഡ്രസ്സിംഗ് റൂമിലേക്ക് പോയത്. ഇത് ബ്രസീല്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി.
സെര്‍ബിയന്‍ താരങ്ങളുടെ കടുത്ത ടാക്ലിംഗിന് നെയ്മര്‍ ഇന്നലെ വിധേയനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക