മൂന്നാർ: ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രന്റെ വീടിരിക്കുന്ന ഇക്കാനഗറിലെ ഭൂമി പുറമ്പോക്കാണെന്നും 7 ദിവസത്തിനകം ഒഴിയണമെന്നും ആവശ്യപ്പെട്ട് റവന്യു വകുപ്പ് നോട്ടിസ് നൽകി.
സ്ഥലം ഒഴിപ്പിക്കാൻ പൊലീസ് സംരക്ഷണം തേടി സബ് കലക്ടർ ജില്ലാ പൊലീസ് മേധാവിക്ക് കത്തും നൽകിയിട്ടുണ്ട്. ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമയുടെ നിർദേശപ്രകാരം മൂന്നാർ വില്ലേജ് ഓഫിസറാണു രാജേന്ദ്രന് ഒഴിപ്പിക്കൽ നോട്ടിസ് നൽകിയത്.
രാജ്യത്ത് ഏറ്റവും ധാര്‍മികമായി തകര്‍ന്ന സംസ്ഥാനമായി കേരളം മാറിയെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന് പിള്ള
ഏഴു ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നും അല്ലാത്തപക്ഷം ബലമായി ഒഴിപ്പിക്കുമെന്നുമാണു നോട്ടിസിലുള്ളത്. ഇക്കാനഗറിലെ 8 സെന്റ് സ്ഥലത്താണു രാജേന്ദ്രൻ വീടുവച്ച് കുടുംബമായി താമസിക്കുന്നത്.
കലക്ടറുടെ നിർദേശപ്രകാരമാണ് എസ്.രാജേന്ദ്രന് ഒഴിപ്പിക്കൽ നോട്ടിസ് നൽകിയതെന്ന് ദേവികുളം തഹസിൽദാർ (എൽആർ) എം.ജി.മുരളീധരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക