മുതലമട : ബൈക്ക് യാത്രികനെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമം. പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ പ്രതികൾ കസ്റ്റഡിയിലായി.
മുതലമട പള്ളത്തെ മാങ്ങ വ്യാപാരിയായ കബീറിനെ(50) തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മധുര മേലൂർ സ്വദേശികളായ വിജയ്(26), ഗൗതം (25), ശിവ(42) എന്നിവരാണു കൊല്ലങ്കോട് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കബീർ, സുഹൃത്ത് അബ്ദുൽ റഹ്മാൻ എന്നിവർ സഞ്ചരിച്ച ബൈക്ക് റോഡ് അരികിൽ നിന്ന സംഘം മാമ്പള്ളത്തു വച്ച് ഇടിച്ചുവീഴ്ത്തി.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ കബീറിനെ മൂന്നംഗ സംഘം കാറിൽ കയറ്റി മീനാക്ഷിപുരം ഭാഗത്തേക്കു കൊണ്ടുപോയി. ഇതിനിടെ കബീറിനൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുത്തു തിരിച്ചു വന്നവർ അബ്ദുൽ റഹ്മാനെ കണ്ടു.
ബസിനുള്ളിൽ അപസ്മാരബാധയുണ്ടായ മൂന്നു വയസ്സുകാരന് അടിയന്തര ചികിത്സയ്ക്കു വഴിയൊരുക്കി ജീവൻ രക്ഷിച്ചത് രണ്ടു സ്കൂൾ വിദ്യാർഥികൾ
വിവരമറിഞ്ഞ ഉടനെ പൊലീസിനെ അറിയിച്ചു. മീനാക്ഷിപുരം പൊലീസിന്റെ സമയോചിതമായ ഇടപെടലിനെത്തുടർന്നു മീനാക്ഷിപുരത്തു വച്ചു കാർ തടഞ്ഞു മൂവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കബീറിന്റെ ഇടതു കാലിലെ തുടയെല്ലിനു പൊട്ടലുണ്ടായതിനെത്തുടർന്ന് ആദ്യം വിളയോടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കബീറിന്റെ മൊഴിയെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക