അർജൻറ്റീന ഫ്രാൻസ് മത്സരം സമനിലയിൽ ഇരു ടീമുകളും 2 ഗോളുകൾ വീതം നേടി. മത്സരത്തിന്റെ തുടക്കം മുതല്‍ ഫ്രാന്‍സിന് മേല്‍ അര്‍ജന്റീനയുടെ ആധിപത്യമാണ് കാണാനായത്. അര്‍ജന്റീനയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയത് മെസിയാണ്. 22 ആം മിനിറ്റിലാണ് ഗോൾ നേടിയത്. അനുകൂലമായി ലഭിച്ച പെനാല്‍റ്റിയാണ് ഗോളാക്കിമാറ്റിയത്. 36 ാം മിനിറ്റിൽ മരിയയും ഗോൾ നേടി. ഇതോടെ ഫ്രാൻസിന് ഇരട്ടപ്രഹരമായി.
എന്നാൽ 80 ആം മിനുട്ടിലും 81 ആം മിനിട്ടിലും ഫ്രാൻസിന് വേണ്ടി എം ബാപ്പെ 2 ഗോൾ നേടി. ഇതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തി.
സെമിയിൽ ക്രൊയേഷ്യയെ വീഴ്ത്തിയാണ് അർജന്റീന ഫൈനലിൽ എത്തിയതെങ്കിൽ, മൊറോക്കോയെ തോൽപ്പിച്ചാണ് ഫ്രാൻസിന്റെ വരവ്. 2018ലെ റഷ്യൻ ലോകകപ്പിലെ വിജയികളായ ഫ്രാൻസിന്റെ തുടർച്ചയായ രണ്ടാം ഫൈനലാണിത്. ഇരുടീമുകളും മുമ്പ് രണ്ട് തവണ കിരീടം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക