ആമീർ പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രമാണ് ആയിഷ. മഞ്ജു വാര്യരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയിരിക്കുന്നത്. ചിത്രം തിയേറ്ററുകളിൽ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. തിരികെ വന്നതിനു ശേഷം മികവുറ്റ കഥാപാത്രങ്ങളാണ് മഞ്ജുവിനെ തേടിയെത്തുന്നത്. ചിത്രത്തെ കുറിച്ച് കെ.ടി ജലീൽ പറയുന്നു.
“ആയിഷ”, കാണണം. നഷ്ടമാവില്ല
”എന്ന് നിന്റെ സ്വന്തം മൊയ്തീൻ” എന്ന ചലചിത്രത്തിന് ശേഷം ജീവിതഗന്ധിയായ മറ്റൊരു സിനിമ കൂടി മലയാളിയുടെ മനസ്സിനെ കീഴടക്കുകയാണ്. “ആയിഷ”റേറ്റിംഗിൽ മികച്ച കലാസൃഷ്ടിയായത് അതിലെ വിയർപ്പിന്റെ ഉപ്പുരസം കൊണ്ടാണ്. മൊയ്തീനും കാഞ്ചനമാലയും തമ്മിലുള്ള പത്തരമാറ്റ് തങ്കത്തെ വെല്ലുന്ന പ്രണയത്തെ അധികരിച്ചാണ് “എന്ന് നിന്റെ സ്വന്തം മൊയ്തീൻ” നിർമ്മിച്ചത്. ജീവിത പ്രയാസങ്ങൾക്കൊടുവിൽ പച്ചപ്പ് കാണാൻ പ്രവാസം സ്വീകരിച്ച ഒരു കലാകാരിയുടെ കണ്ണീരിന്റെ നനവിനെ ആസ്പദിച്ചാണ് “ആയിഷ” നിർമ്മിച്ചിരിക്കുന്നത്. രണ്ടിലും നായികാ കഥാപാത്രങ്ങൾ ഉയർന്ന് നിൽക്കുന്നത് പെൺ ത്യാഗത്തിന്റെ കരുത്തു കൊണ്ടാണ്.
ഈ മൂന്ന് സഹോദരങ്ങളെ മനസ്സിലായോ? മൂന്ന് പേരും ലക്ഷകണക്കിന് ആരാധകരുള്ള സെലിബ്രിറ്റികൾ
“ആയിഷ”യിൽ നായകനേയില്ല. ഒരുപക്ഷെ ഇത്തരമൊരു സിനിമ ഇന്ത്യയിൽ അപൂർവ്വമാകും. സിനിമയും നാടകവും സംഗീതവുമെല്ലാം മത നിഷിദ്ധമാണെന്ന് മുദ്രയടിച്ച് വിലക്കേർപ്പെടുത്തിയിരുന്ന കാലം. സ്ത്രീ ജീവിതം അടുക്കളയിൽ കരിഞ്ഞ് തീരേണ്ടതാണെന്ന് വിശ്വസിച്ച പുരുഷ മേൽക്കോയ്മയുടെ ശപിക്കപ്പെട്ട യുഗം. പതിമൂന്നാം വയസ്സിൽ വിവാഹിതയായി പക്വതയെത്തും മുമ്പേ അമ്മമാരായവരുടെ എണ്ണം നാട്ടിൽ നിർലോഭം നിലനിന്ന നാളുകൾ. അന്ന് ജീവിച്ച കലാഹൃദയമുള്ള ഒരു വനിതയുടെ ജീവിതത്തിലെ ഉയർച്ചതാഴ്ച്ചകളുടെ കഥ പറയുകയാണ് “ആയിഷ”.
ചുവപ്പഴകിൽ മോഡേണായി എസ്തർ; ഇത് ലാലേട്ടന്റെ മകളായി എത്തിയ കുഞ്ഞ് തന്നെയോ എന്ന് ആരാധകർ
കലാരംഗത്തായാലും ജീവിതത്തിലായാലും പ്രതിബദ്ധത പ്രധാനമാണ്. ഏറ്റെടുക്കുന്ന ഉത്തരവാദിത്തങ്ങൾ കേവലമൊരു ജോലിയായിക്കണ്ട് മുന്നോട്ടു പോകുന്നവരാണ് മഹാഭൂരിഭാഗവും. ഓരോ മനുഷ്യനും ഓരോ ജീവിത ധർമ്മമുണ്ട്. ആ ധർമ്മം നിർവ്വഹിക്കുമ്പോഴാണ് ഒരാൾ ജീവിത വിജയിയാകുന്നത്. മലയാളക്കരയുടെ കീർത്തി അങ്ങകലെ മണലാരണ്യത്തിൽ നട്ടുനനച്ച് വളർത്തിയ ധീരയായ ഒരു ഏറനാടൻ വീട്ടമ്മയുടെ പേരാണ് “ആയിഷ”.
മുലപ്പാൽ ബാങ്കിലേക്ക് 10 മാസം കൊണ്ട് 105 ലിറ്റർ പാൽ സംഭാവന ചെയ്ത് ശ്രീവിദ്യ
കേരളവും അറേബ്യയും തമ്മിലുള്ള പൊക്കിൾക്കൊടി ബന്ധം സുവിദിതമാണ്. മാമലനാടിന്റെ സാമ്പത്തിക ഐശ്വര്യത്തിന്റെ അടിത്തറ പാകിയത് ഗൾഫിലേക്കുള്ള മലയാളിയുടെ കുടിയേറ്റമാണ്. ഇന്ന് ഏതാണ്ട് 30 ലക്ഷത്തിലധികം ആളുകളാണ് മദ്ധ്യപൗരസ്ത്യ നാടുകളിൽ മാത്രം ജോലി ചെയ്യുന്നത്. കേരളത്തെ പട്ടിണിയിൽ നിന്ന് കരകയറ്റിയതും മോടിയുള്ള വീടുകളിൽ പാർക്കാൻ പ്രാപ്തരാക്കിയതും മേത്തരം വസ്ത്രങ്ങൾ അണിയാൻ ശേഷിയുള്ളവരാക്കിയതും ഗൾഫ് പണമാണ്. ചോര നീരാക്കി മരുഭൂമിയിൽ പണിയെടുത്തതിന്റെ കൂലി ചെക്കായും ഡ്രാഫ്റ്റായും കേരം തിങ്ങിയ നാട്ടിലേക്ക് ഒഴുകി വന്നതോടെ മലയാളക്കര സാമൂഹ്യ-സാമ്പത്തിക പുരോഗതിയുടെ വിസ്മയം തീർത്തു.
കഷ്ടപ്പാട് തീർക്കാൻ തന്റെ ജീവന്റെ ജീവനായ കലാജീവിതം ഉപേക്ഷിച്ച് പെട്രോളിന്റെയും ഈന്തപ്പഴത്തിന്റെയും മണ്ണിലേക്ക് ചേക്കേറിയ മലയാളിയുടെ ജീവിതത്തിന്റെ നൊമ്പരവും ആഹ്ളാദവും നിറഞ്ഞ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ആമിർ പള്ളിക്കലും സക്കറിയയും “ആയിഷ”യെ പ്രേക്ഷകരുടെ കാഴ്ചപ്പുറത്ത് എത്തിച്ചിരിക്കുന്നത്.
ഇക്കുറി അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ ധനമന്ത്രിയുടെ 5 പ്രധാന പരിഗണകള്‍ ഇങ്ങനെ
അഭിനേതാക്കളിൽ പലരുടെയും മുഖം അപരിചിതമാണ്. മഞ്ജുവാര്യർ “ആയിഷ”യെ ജീവസ്സുറ്റതാക്കി. ലോകോത്തര ഇറാൻ സിനിമകളെപ്പോലെ വിവിധ ഭാഷകളുടെ വിനിമയ സാദ്ധ്യതയുടെ വിളനിലമാക്കി “ആയിഷ”യെ മാറ്റിയ എല്ലാവരും അഭിനന്ദനം അർഹിക്കുന്നു. ഭാഷകളുടെ വൈവിധ്യം കൊണ്ട് പുതുചരിതം തീർത്ത “ആയിഷ”, അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെടും.
4300 വർഷം പഴക്കമുള്ള സ്വര്‍ണ്ണ പാളികളില്‍ പൊതിഞ്ഞ മമ്മി; കണ്ടെത്തിയത് കെയ്റോയിൽ
പൊന്ന് വിളയുന്ന നാട്ടിൽ പണിയെടുത്ത പല ഖദ്ദാമമാരുടെയും (വീട്ടു ജോലിക്കാർ) കഥ കേട്ടവരാണ് മലയാളികൾ. അതിൽ പലതും അതിശയോക്തി നിറഞ്ഞതും സിനിമക്കായി ചേരുവകൾ കലർത്തിയതുമായിരുന്നു. എന്നാൽ ‘ഖദ്ദാമ’യുടെ പച്ചയായ ജീവിതം പറയുന്ന “ആയിഷ”, മേമ്പൊടികളുടെ അകമ്പടിയില്ലാത്ത കലാസൃഷ്ടിയാണ്. മലയാള നാടക വേദിയെ ഒരുകാലത്ത് പ്രകമ്പനം കൊള്ളിച്ച നിലമ്പൂർ ആയിഷയെന്ന ആയിഷാത്തയുടെ വേദനകളും സന്തോഷവും ഒപ്പിയെടുത്ത കാണാൻ ചേലൊത്ത കലാസൃഷ്ടിയാണ് “ആയിഷ”. അറബി, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് സംഭാഷണങ്ങളുടെ എഴുതിക്കാണിക്കുന്ന മലയാളം സബ് ടൈറ്റിൽ കുറച്ചുകൂടി വലുതാക്കി അൽപ സമയവും കൂടി നിർത്തിയിരുന്നെങ്കിൽ അസ്വാദകർക്ക് കൂടുതൽ പ്രയോജനപ്പെട്ടേനെ.
”ആയിഷ”കാണണം. നമ്മുടെ കുട്ടികളെ കാണിക്കണം. അവരിലെ “കനൽ” ഊതിക്കത്തിക്കണം. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീ വഴിയാധാരമാവില്ലെന്ന വലിയ സന്ദേശമാണ് “ആയിഷ”. സ്വന്തം കാലിൽ നിൽക്കാൻ നമ്മുടെ പെൺകുട്ടികളെ “ആയിഷ”പ്രചോദിപ്പിക്കും. തീർച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക