ധോണിയിൽ പിടിയിലായത് PT 7 മാത്രമാണ്. എന്നാൽ ഇപ്പോഴും ആശ്വാസമില്ലാതെ കഴിയുകയാണ് ഇവിടുത്തെ ജനങ്ങൾ. കൊമ്പന്മാരുടെ ശല്യം ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. രാത്രിയിൽ കാട്ടാനക്കൂട്ടം നാടിറങ്ങി വരുന്നത് ഇന്നും തുടരുകയാണ്.
ഇക്കാര്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. PT സെവനെ കൂട്ടിലാക്കി ധോണി എന്നെല്ലാം പേര് മാറ്റിയെങ്കിലും മറ്റുള്ള കൊമ്പന്മാർ ഇപ്പോഴും ഭീതിയുണ്ടാക്കുകയാണ്.
പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ഇപ്പോഴും ആറോളം ആനകൾ ജനങ്ങളുടെ ഉറക്കം കെടുത്തുവാൻ കാടിറങ്ങി വരുന്നുണ്ട്. വനാതിർത്തിയോട് ചേർന്നുള്ള കൃഷിസ്ഥലങ്ങളാണ് ആനകളുടെ പ്രധാന വിഹാരകേന്ദ്രം. വനം വകുപ്പ് സോളാർ ഫെൻസിഗ് വ്യാപിപ്പിക്കാനും ആർആർടികളെ സജീവമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക