കൈവ്: പാശ്ചാത്യ സഖ്യകക്ഷികള്‍ ആയുധങ്ങളും ടാങ്കുകളും യുദ്ധവിമാനങ്ങളും വിതരണം ചെയ്യുന്നതിനാല്‍ തങ്ങളുടെ സൈന്യത്തിന് ആഗ്രഹിച്ചതെല്ലാം കിട്ടിയെന്ന് യുക്രെയ്ന് പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ്. ഫെബ്രുവരി 24 ന് റഷ്യന്‍ ആക്രമണത്തിന് തയ്യാറെടുക്കാന്‍ വിമാനങ്ങള്‍ ആവശ്യമാണെന്ന് റെസ്നിക്കോവ് പറഞ്ഞു. അതെസമയം ബാള്‍ട്ടിക് രാജ്യങ്ങളും പോളണ്ടും ഉക്രെയ്നിന് ജെറ്റുകള്‍ നല്കാന് സമ്മതിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യയുമായുള്ള ഉക്രെയ്ന് യുദ്ധം ആരംഭിച്ചിട്ട് ഒറു വര്‍ഷം തികയാന്‍ പോകുന്ന സമയത്താണ് തങ്ങള്‍ക്ക് ആവശ്യമായ ആയുധങ്ങളെല്ലാം പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്നുണ്ടെന്ന സ്ഥിരീകരണവുമായി പ്രതിരോധമന്ത്രി രംഗത്തെത്തിയിരിക്കുന്നക്. തന്റെ സൈന്യത്തിന്റെ ആഗ്രഹപ്പട്ടികയിലുള്ള ആയുധങ്ങളെല്ലാം ലഭിച്ചതായി ഉന്നത ഉക്രേനിയന്‍ പ്രതിരോധ ഉദ്യോഗസ്ഥന് പറഞ്ഞു.
ഞായറാഴ്ച കൈവില്‍ നടന്ന പത്രസമ്മേളനത്തില്‍ പാശ്ചാത്യ നേതാക്കളില്‍ നിന്ന് രാജ്യം ആവശ്യപ്പെട്ടത് ഇതിനകം ലഭിച്ചിട്ടുണ്ടെന്ന് ഉക്രേനിയന്‍ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ് പറഞ്ഞു. രാജ്യത്തിന് ഇതുവരെ യുദ്ധവിമാനങ്ങള്‍ ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ലോജിസ്റ്റിക്സ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും പോളണ്ട്, ബാള്‍ട്ടിക് രാജ്യങ്ങള്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉക്രെയ്നെ സഹായിക്കാന്‍ യുദ്ധവിമാനങ്ങള്‍ അയയ്ക്കാന്‍ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക