സറേ: സ്കൂളില്‍ ഏഴുവയസ്സുള്ള മകള്‍ക്കും ഭര്‍ത്താവിനും ഒപ്പം പ്രധാന അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി. എപ്സം കോളജിലെ പ്രധാന അധ്യാപിക എമ്മ പാറ്റിന്സണ് (45), ഭര്‍ത്താവ് ജോര്‍ജ്ജ് (39) എന്നിവരെയാണ് ഏഴുവയസ്സുള്ള മകള്‍ ലെറ്റിയ്ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പോലീസ് സ്ഥലത്തെത്തി.
ഒറ്റപ്പെട്ട സംഭവമാണെന്നും മൂന്നാം കക്ഷിയെ അന്വേഷിക്കുന്നില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന സറേ പോലീസ് പറഞ്ഞു.
”എപ്സം കോളേജിലെ എല്ലാവരുടെയും പേരില്‍ ഈ ദാരുണസംഭവത്തില്‍ ഞെട്ടലും അവിശ്വാസവും അറിയിക്കുന്നുവെന്ന് എപ്സം കോളേജിലെ ഗവര്‍ണേഴ്സ് ബോര്‍ഡ് ചെയര്‍മാനായ ഡോ അലസ്റ്റര്‍ വെല്‍സ് പറഞ്ഞു. എമ്മ പാറ്റിന്സണ് ഒരു മികച്ച അദ്ധ്യാപിക ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക