പാലക്കാടിന്റെ മുഖമായി മാറാൻ ഒരുങ്ങുകയാണ് പട്ടാമ്പി. പട്ടാമ്പി മേഖലയിൽ സാഹസിക വിനോദ സഞ്ചാരത്തിന് വഴിതെളിയുകയാണ്. സംസ്ഥാനത്തെ സമഗ്ര വിനോദ സഞ്ചാരത്തിനായി ഇത്തവണത്തെ ബജറ്റിൽ സർക്കാർ എട്ട് കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതോടെ ഏറെ പ്രതീക്ഷയിലാണ് നാട്ടുകാരും.
മുഖത്തെ കറുപ്പകറ്റാൻ മുട്ട കൊണ്ടുള്ള ഫേസ് പാക്കുകൾ
കഴിഞ്ഞ കാലങ്ങളിലായി ഇവിടെ നിന്ന് മണൽക്കടത്ത് വ്യാപകമായി പിടികൂടാറുണ്ടായിരുന്നു. പിടികൂടിയ വാഹനങ്ങൾ നിർത്തിയിടാൻ ഉപയോഗിച്ചിരുന്ന സ്ഥലം സാഹസിക വിനോദസഞ്ചാര കേന്ദ്രത്തിനായി വിനിയോഗപ്പെടുത്താൻ തീരുമാനിച്ചിരുന്നു.
കുടവയര്‍ ദിവസങ്ങള്‍ക്കകം കുറയണോ? ഇതൊന്ന് ട്രൈ ചെയ്യൂ…
പട്ടാമ്പി കിഴായൂർ- നമ്പ്രം റോഡിൽ നിളയോരത്തെ ഈ സ്ഥലം പദ്ധതിക്ക് അനുയോജ്യമാണെന്നാണ് കണ്ടെത്തിയിരുന്നത്. സൈക്ലിംഗ്, വാക്ക് വേ, മോട്ടോർ ഗ്ലൈഡിംഗ്, ബീച്ച് വോളി തുടങ്ങിയവയ്ക്കുള്ള സാദ്ധ്യതയാണ് ഈ പ്രദേശത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക