ഇന്ന് ഗാന്ധി എന്ന പേരുപോലും വർഗീയതയ്ക്കെതിരായ പോരാട്ടമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. കേന്ദ്രം ഭരിക്കുന്നവർ സവർക്കറുടെ വർഗീയ രാഷ്ട്രീയത്തിന്റെ ചരിത്രം മൂടിവച്ച് ആർഎസ്എസ്സിന് താൽപര്യമുള്ള കഥകൾ രചിക്കുകയാണ് ചെയ്യുന്നത്.
നൃത്തവേദിയിൽ നിന്നുള്ള പണം നിർധനർക്ക്; 10 വയസ്സുകാരിയെ പ്രശംസിച്ച് കളക്ടർ
ഗാന്ധിജിയെ കൊലപ്പെടുത്തി എന്നു പറയാതെ ഒരു ചടങ്ങുപോലെ ഗാന്ധിജിയുടെ അനുസ്മരണം പോലും നടത്തുവാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചരിത്രമുഹൂർത്തം വർത്തമാനകാല ഇന്ത്യയിൽ ഓർമ്മിക്കുക എന്നത് മറ്റൊരു സമര മാർഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2 മാസത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും: റോയിട്ടേഴ്സ്
ഇന്ത്യയുടെ ജീവനെടുക്കാൻ ഒരുങ്ങുന്ന കേന്ദ്രസർക്കാരിന്റെ വർഗീയ നിലപാടുകൾക്കെതിരെ പോരാട്ടം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ പ്രചാരണാർഥം ഗാന്ധിവധം പശ്ചാത്തലമാക്കിയുള്ള “കൊന്നതാണ്’ എന്ന പേരിൽ ഒരുക്കിയ ശിൽപ്പം അനാഛാദനം ചെയ്യുകയായിരുന്നു എം സ്വരാജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക