കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിൽ ഇടത് പക്ഷം ഭരിക്കുന്ന കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ. ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിന് ഇനി സ്വകാര്യ കമ്പനികൾ വേണ്ടെന്ന് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം ദിനകരൻ പറഞ്ഞു. ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ ചോർത്തുന്ന സ്വകാര്യ കമ്പനികളെ തിരിച്ചറിയണം. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ മാലിന്യ സംസ്കരണത്തിന്റെ ചുമതല ഏൽപ്പിക്കണമെന്നും കെ.എം ദിനകരൻ പറഞ്ഞു.
പല പൊതുമേഖലാ സ്ഥാപനങ്ങളും കരാർ ഏറ്റെടുക്കാൻ തയ്യാറാണ്. എന്നാൽ കൊച്ചി കോർപ്പറേഷൻ നടപടികൾ വൈകിപ്പിച്ചു. സ്വകാര്യ കമ്പനികൾ ഖജനാവ് കാലിയാക്കുകയാണ്. അവരെക്കുറിച്ച് നിരവധി പരാതികളുമുണ്ട്. സർക്കാരും കോർപ്പറേഷനും ഇത് കണ്ടില്ലെന്ന് നടിക്കരുത്. വിജിലൻസ് അന്വേഷണം കാര്യക്ഷമമായി നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക