കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിൽ ബന്ധുക്കളെ ഉദ്യോഗസ്ഥരായി നിയമിക്കുന്നതിനെതിരെ ഉത്തരവുമായി താലിബാന്റെ പരമോന്നത നേതാവ് മുല്ല ഹിബത്തുള്ള അഖുന്ദ്സാദ്. ഇതുവരെ സർക്കാർ ജോലികളിൽ നിയമിതരായ എല്ലാ താലിബാൻ നേതാക്കളുടെ ബന്ധുക്കളെയും അതത് സ്ഥാനങ്ങളിൽ നിന്ന് പിരിച്ചുവിടണമെന്നും ഉത്തരവിൽ പറയുന്നു. ഇത് സംബന്ധിച്ച ഉത്തരവ് താലിബാൻ സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ടിൽ ശനിയാഴ്ച പ്രസിദ്ധീകരിച്ചു.
സർക്കാർ തസ്തികകളിൽ കുടുംബാംഗങ്ങളെയോ ബന്ധുക്കളെയോ നിയമിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്വതന്ത്ര അധികാരികളായ എല്ലാ ഉദ്യോഗസ്ഥർക്കുമുള്ള നിർദ്ദേശമാണിതെന്നും ഉത്തരവിൽ പറയുന്നു. പുതിയ ഉത്തരവിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ചിട്ടില്ല. എന്നിരുന്നാലും, പല താലിബാൻ ഉദ്യോഗസ്ഥരും അവരുടെ മക്കളെയും ബന്ധുക്കളെയും അതത് ജോലികൾക്ക് ആവശ്യമായ പ്രൊഫഷണലുകളേക്കാൾ ഉയർന്ന സ്ഥാനങ്ങളിൽ നിയമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക