ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 6,050 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സജീവ കേസുകളുടെ എണ്ണം 28,303 ആയി. കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യമന്ത്രിയുമായി ഉന്നതതല യോഗത്തില്‍ അധ്യക്ഷത വഹിക്കും.
ഇന്ത്യയില്‍ വെള്ളിയാഴ്ച 6050 പുതിയ കോവിഡ് -19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഇന്നലത്തെ 5,335 അണുബാധകളേക്കാള്‍ 13 ശതമാനം കൂടുതലാണെന്ന് ആരോഗ്യ മന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ സജീവമായ കേസുകള്‍ 28,303 ആണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം പകര്‍ച്ചവ്യാധി മൂലം ഇന്ത്യയില്‍ 14 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. 5,30,943 പേര്‍ക്കാണ് കൊവിഡ് 19 ബാധിച്ച് ജീവന് നഷ്ടപ്പെട്ടത്. മന്ത്രാലയം വെള്ളിയാഴ്ച പങ്കിട്ട കണക്കുകള്‍ പ്രകാരം ഡിസ്ചാര്‍ജ് ചെയ്തവരുടെ എണ്ണം 4,41,85,858 ആണ്.
വാക്സിനേഷനുകളെക്കുറിച്ച് പറയുകയാണെങ്കില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,334 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. 2021 ജനുവരി 16-ന് രാജ്യവ്യാപകമായി ആരംഭിച്ച വാക്സിനേഷന് ഡ്രൈവ് മുതല്‍ ഇതുവരെ 2,20,66,20,700 കുത്തിവയ്പ്പുകള്‍ നടത്തിയിട്ടുണ്ട്.
സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച 803 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു, പകര്‍ച്ചവ്യാധി ബാധിച്ച് മൂന്ന് രോഗികള്‍ കൂടി മരിച്ചു. ഇതില്‍ മുംബൈയില്‍ 216 കേസുകളും ഒരു മരണവും ശ്വാസകോശ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ടതാണെന്ന് ബുള്ളറ്റിനില്‍ പറയുന്നു. താനെ നഗരവും ജല്‍ന ജില്ലയുമാണ് സംസ്ഥാനത്തെ മറ്റ് രണ്ട് കൊറോണ വൈറസ് മരണങ്ങള്‍ക്ക് കാരണമായതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക