രണ്ട് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശിക ഇന്ന് മുതൽ വിതരണം ചെയ്യും; 60 ലക്ഷത്തോളം പേർക്ക് വിഷുക്കൈനീട്ടമായാണ് 3,200 രൂപ പെൻഷൻ നൽകുന്നതെന്ന് സർക്കാർ.
നാല് മാസത്തെ പെൻഷൻ കുടിശ്ശികയാണ് നൽകാനുള്ളത്. ക്ഷേമ പെൻഷൻ വിതരണത്തിനായി 1871 കോടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മുൻപ് ഫെബ്രുവരി മാസത്തിൽ കൺസോർഷ്യമുണ്ടാക്കി സഹകരണ ബാങ്കുകളിൽ നിന്ന് 8 .5 ശതമാനം പലിശയ്ക്ക് എണ്ണൂറ് കോടിയോളം രൂപ വായ്പ്പയെടുത്താണ് പെൻഷൻ വിതരണം നടത്തിയത്. മാത്രമല്ല, കുടിശ്ശിക നൽകുവാനായി 1200 കോടിയോളം രൂപ സഹകരണ ബാങ്കുകളിൽ നിന്നായി സമാഹരിക്കുകയും ചെയ്തിരുന്നു.
‘രാഷ്ട്രീയ പ്രവേശനമുണ്ടാവില്ല’; രാഷ്ട്രീയ പ്രവേശനമെന്ന വാര്‍ത്ത തള്ളി ഉണ്ണി മുകുന്ദന്
പെൻഷൻ വിതരണകമ്പനി എടുക്കുന്ന വായ്പ്പാ സർക്കാരിന്റെ പൊതുകടത്തിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ മുന്നറിയിപ്പാണ് പെൻഷൻ വിതരണത്തെ പ്രതിസന്ധിയിലാക്കുവാനുള്ള പ്രധാന കാരണം. പിന്നീടാണ് വായ്പ്പയ്ക്കായി സർക്കാർ സഹകരണ ബാങ്കുകളെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക