ഇരുചക്ര വാഹന യാത്രക്കാർക്ക് പ്രത്യേക മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഇനി മുതൽ ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുന്ന നാല് വയസ് വരെ ഉള്ള കുട്ടികൾക്ക് സേഫ്റ്റി ഹാർനസും ക്രാഷ് ഹെൽമെറ്റും നിർബന്ധമാണ്.
പെട്രോൾ ഇനി കുപ്പിയിൽകിട്ടില്ല; വാഹനങ്ങളിൽ പാചകവാതകം കൊണ്ടുപോകുന്നതിനും വിലക്ക്
ഒൻപത് മാസത്തിനും നാലു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തിൽ കൊണ്ടുപോകുന്നുണ്ടെങ്കിൽ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി മുപ്പത് കിലോഗ്രാം ഭാരമെങ്കിലും ഭാരവാഹനശേഷിയുള്ള ഒരു സേഫ്റ്റി ഹാർനസ്സ് കൊണ്ട് ബന്ധിപ്പിച്ചിരിക്കണം. മാത്രമല്ല, കുട്ടികൾ ക്രാഷ് ഹെൽമറ്റോ ബൈസിക്കിൾ ഹെൽമെറ്റോ ധരിക്കുകയും വേണം.
അപ്രതീക്ഷിതമായി വാഹനത്തിനു നേരിടാവുന്ന ആഘാതങ്ങൾ ഏൽക്കുക, കുട്ടി ഉറങ്ങിപ്പോവുക എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ കുട്ടി വാഹനത്തിൽ നിന്നും തെറിച്ചു പോകാതിരിക്കുവാനാണ് സുരക്ഷാ മാർഗങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക